google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news

2026 മാർച്ച് 17, ചൊവ്വാഴ്ച

അമേരിക്കയിൽ മറ്റൊരു സെപ്തമ്പർ11

A to Z world wide അമേരിക്കയിൽ മറ്റൊരു സെപ്റ്റംബർ 11 ആവർത്തിച്ച് അതിന്റെ കുറ്റം ഇറാന്റെമേൽ കെട്ടിവെക്കാനും അങ്ങനെ ലോകബോധത്തെ സ്വാധീനിക്കാനും മറ്റുരാജ്യങ്ങളുമായി ചേർന്ന് ഇറാനെ ആക്രമിക്കാനുമുള്ള പദ്ധതിക്ക് എപ്സ്റ്റീൻ സംഘത്തിന്റെ നേതൃത്വത്തിൽ ആലോചന നടക്കുന്നതായി ഇറാന്റെ ഫിലോസഫർകൂടിയായ നേതാവ് ലാരിജാനിയുടെ മുന്നറിയിപ്പ് സംബന്ധിച്ച് ഇന്നലെ ലോകമാധ്യമങ്ങളും അർണാബ് ഗോസ്വാമിയുൾപ്പെടെയുള്ള അതിതീവ്ര ഹിന്ദുത്വസംഘിയുൾപ്പെടെയുള്ളവർ തങ്ങളുടെ ചാനൽവഴിയും പുറത്തുവിട്ടകാര്യം പറയുന്നുണ്ട് രാഹുൽ ഈശ്വർ. 

ഇത് സംബന്ധിച്ച് അർണബ് ഗോസ്വാമിയുടെ ചർച്ച എടുത്തു വെച്ചിട്ട് രാഹുൽ ഈശ്വർ പറയുന്നത്, ഞാനിത് പറയുന്നത് ഇത് കേട്ടിട്ടെങ്കിലും കേരളത്തിലെ സംഘികൾക്കും തീവ്രഹിന്ദുക്കൾക്കും മുസ്ലീംവിരുദ്ധർക്കും അല്പമെങ്കിലും വിവരം വെക്കട്ടെ എന്ന് കരുതിയാണ് എന്ന്. ഈ കാര്യം പലവട്ടം രാഹുൽ ഈശ്വർ പറയുന്നുണ്ട്. ഉത്തരേന്ത്യയിൽ ഇരുന്ന് നേരത്തേ അതിശക്തമായി സംഘപരിവാരങ്ങൾക്കുവേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന അർണാബാ ഗോസ്വാമിയുൾപ്പെടെയുള്ളവർക്ക് ബോധം വന്നിട്ടും കേരളത്തിലുള്ള സംഘികൾക്കും കൃസംഘികൾക്കും എന്തേ ബോധം വരുന്നില്ലെന്നാണ് രാഹുൽ ഈശ്വർ ചോദിക്കുന്നത്. 

ഒരു കാലത്ത് തീവ്രഹിന്ദുത്വയുടെ വക്താവായിരുന്ന രാഹുൽ ഈശ്വർ ഇന്നത് ഓൺ ചെയ്യുന്നില്ല. ഓൺചെയ്യുന്നില്ലെന്നു മാത്രമല്ല, അതിനെതിരായ അതിശക്തമായ നിലപാടാണെടുക്കുന്നത്. താൻപോലും മാറി പിന്നേയും എന്തുകൊണ്ട് ജനങ്ങൾ മാറുന്നില്ലെന്ന ചോദ്യമാണ് തെറ്റിപ്പോകുന്നത്. നിങ്ങൾക്ക് ഉറയുമ്പോൾ നാട്ടുകാർ കൊത്തണം എന്നൊരു ചൊല്ലുണ്ട് നാട്ടിൽ. അത് തൽക്കാലം നടക്കില്ല രാഹുൽ. നിങ്ങളുൾപ്പെടെയുള്ളവ ആളുകൾ കേരളത്തിലെ ജനങ്ങളിൽ കുത്തിവെച്ച ഹിന്ദുത്വ വർഗീയത വളർന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ പിന്മാറി എന്ന് കരുതി അവർ പിന്മാറിയിട്ടില്ല. സമയമെടുക്കും. 

അർണബ് ഗോസ്വാമിക്ക് പോലും തുടർച്ചയായി ഇറാന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്ന സാമൂഹ്യ സാഹചര്യത്തിൽ പോലും കേരളത്തിലെ ഹിന്ദുത്വവാദികൾ മാത്രം ഇല്ല ഹിന്ദു നാമധാരികൾ പോലും ഇറാനെതിരായി സംസാരിക്കുന്നത് തികഞ്ഞ ഇസ്ലാമോഫോബിയ ആവേശിച്ചത് കൊണ്ട് മാത്രമാണ്. ക്രിസ്ത്യാനികൾക്ക് അന്താരാഷ്ട്രപരമായിട്ടുള്ള ഒരുപാട് കാരണങ്ങൾ കാണും. ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറിവരെ ഇസ്ലാമോഫോബിയയ്ക്കെതിരെ ഈയിടെ രംഗത്തുവന്നിട്ടുണ്ട്. അരുന്ധതിറോയി ഉൾപ്പെടെയുള്ളയാളുകൾ ഇറാനോടൊപ്പം അതിശക്തമായി നിലയുറപ്പിക്കുന്നുണ്ട്. 

പിന്നേയും പിന്നേയും ഇവരൊക്കെ എന്തിനാണ് ഇറാനെതിരെ പഴിപറയുന്നതെന്നു മനസ്സിലാക്കാൻ ഈ മുസ്ലീം വിരുദ്ധതയല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഇസ്രയേൽ ഇവറ്റകൾക്ക് എന്തെങ്കിലും സൗകര്യംചെയ്തുകൊുക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെ്യതിട്ടുണ്ടോ. ഇവിടുത്തെ ബ്രാഹ്മണരെപ്പോലുള്ള നാറികളാണവരിലെ സയണിസ്റ്റുകൾ. എന്നാൽ ഇറാനോ ? ഇന്ത്യക്കുവേണ്ടിയുള്ള ഗ്യാസ് ഉൾപ്പെടെ കടത്തിവിട്ടവരാണ്. 

സമയമെടുക്കും.

രാഹുലിന്റെ രസകരമായ ആ വീഡിയോ ലിങ്ക് ഒന്നാമത്തെ കമന്റിലുണ്ട്.

#war #iran #gas #Larijani #ArnabGoswami #RahulEaswar

2026 മാർച്ച് 16, തിങ്കളാഴ്‌ച

ഇലക്ഷൻ

A to Z world wide newsമുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയെ കുറിച്ച് ഇന്നലെയും ഇന്നും റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെല്ലാം ആവർത്തിച്ച് പറഞ്ഞ കാര്യമുണ്ട്…

“തങ്ങൾ ഒരു കംപ്ലീറ്റ് ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ആയിട്ട് കാര്യങ്ങളെ പഠിക്കുന്നു, വിലയിരുത്തുന്നു”

സാദിഖലി തങ്ങൾ സ്ഥാനമേറ്റെടുത്തതിന് ശേഷം നിർണായകമായ പല തീരുമാനങ്ങളും രാഷ്ട്രീയ കേരളം കണ്ടതാണ്. എല്ലാം വിഷയങ്ങളെ പഠിച്ച് ഗ്രഹിച്ച് പ്രഖ്യാപിച്ചത്.

ഈ തെരഞ്ഞെടുപ്പിൽ പക്ഷം ചേർന്നുള്ള പിടിവലികളും, റെകമെന്റേഷനും ഒന്നും വിലപോകില്ല. എന്നാൽ എല്ലാവർക്കും അഭിപ്രായം പറയാം. പക്ഷെ അത് സോഷ്യൽ മീഡിയകളിലല്ല

തങ്ങൾ സാധാരണ പ്രവർത്തകരെ കേൾക്കുന്നു, നേതാക്കളെ കേൾക്കുന്നു, എല്ലാം രഹസ്യമായി നടക്കുന്നു, പക്ഷേ ആരോടും ഒന്നും ഉറപ്പ് പറയുന്നില്ല.

ഒരു കാര്യം ഉറപ്പാണ്, വരാൻ പോകുന്ന ലീഗിന്റെ സ്ഥാനാർഥി പട്ടിക ഒരു സംഭവമായിരിക്കും. അഥവാ ജയിക്കാൻ വേണ്ടി മാത്രം തങ്ങൾ പുറത്തിറക്കുന്ന പട്ടിക….

പ്രസിഡന്റ് ആർക്കും പിടി തരുന്നില്ല, രഹസ്യങ്ങളെല്ലാം അങ്ങനെ തന്നെ തുടരുകയാണ്…

എല്ലാരും കാത്തിരിക്കെ, തങ്ങൾ പ്രഖ്യാപിക്കും, പ്രവർത്തകർ ഏറ്റെടുക്കും, നമ്മൾ ജയിപ്പിക്കും..UDF ജയിക്കും💚💙👍

ഇറാനും കടലിനും നടക്കാണ്

A to Z world wide newsഇറാനും കടലിനും നടുക്കാണ് ഇപ്പോൾ ട്രംപ്. യുദ്ധം നിർത്താനാവുന്നില്ല, തുടരാനും പറ്റുന്നില്ല. നിരന്തര ഭീഷണി മുഴക്കിയിട്ടും ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുന്നില്ല. നിർത്താതെ ബോംബിട്ടിട്ടും ഇറാൻ ഗൾഫ് ആക്രമണം തുടരുന്നു.
​സംരക്ഷണം നൽകാൻ സ്ഥാപിച്ച യുഎസ് താവളങ്ങൾക്ക് സുരക്ഷ നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ. എണ്ണവില ബാരലിന് 106 ഡോളറായിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലേക്ക് പോകുന്നു. അമേരിക്കയിലാവട്ടെ യുദ്ധവിരുദ്ധ വികാരം കത്തിപ്പടരുന്നു. സ്വന്തം പാർട്ടിക്കാരടക്കം ട്രംപിനെ തള്ളിപ്പറയുകയാണ്.

​ഇങ്ങ് കേരളത്തിലടക്കം ലോകത്തെല്ലായിടത്തും യുദ്ധക്കെടുതി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ എന്ത് ചെയ്യും മല്ലയ്യാ എന്ന് ചോദിക്കുമ്പോൾ അതൊന്നും കേൾക്കാതെ ലെബനോൻ പിടിച്ചടക്കാനുള്ള വാശിയിലാണ് നെതന്യാഹു. തുടങ്ങിയ വച്ച യുദ്ധം കയ്യിൽ നിന്ന് പോയ അവസ്ഥ.
​ട്രംപിന്റെ നിലപാടുകളിലെ വൈരുദ്ധ്യം
​ഇക്കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഒരു പോസ്റ്റ് ഇട്ടത്:
​"ഇറാനിതാ 100 ശതമാനവും തോറ്റിരിക്കുന്നു. അമേരിക്കയോട് കളിച്ചാൽ ഇങ്ങനെയിരിക്കും.

​എന്നാലോ, അത് കഴിഞ്ഞ് മൂന്നാം നാൾ ട്രംപ് മാറ്റി പറഞ്ഞു. ഹോർമുസ് കടലിടുക്ക് പിടിച്ചടക്കാൻ സഹായം വേണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ - ഈ രാജ്യങ്ങളോടായി സഹായം അഭ്യർത്ഥിച്ചു. ഒന്ന് രണ്ട് രാജ്യങ്ങൾ മുഖ്യമായും മറുപടി നൽകി, മറ്റുള്ളവർ ചിന്താവിഷ്ടരായി. അതോടെ ട്രംപിന് കലി വന്നു. സഹായിക്കാൻ പറഞ്ഞിട്ട് സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി കട്ടപ്പുകയാവുമെന്ന് ഭീഷണി. സ്പെയിനും ഓസ്ട്രിയയും മുഖത്ത് നോക്കി പറഞ്ഞു: "തൽക്കാലം ഈ കളിക്കില്ല."
​ബ്രിട്ടന്റെ കാര്യമാണ് തമാശ. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ട്രംപിനോട് അങ്ങോട്ട് പറഞ്ഞതാണ്:
​"ഒരു സഹായത്തിന് രണ്ട് വിമാനവാഹിനി കപ്പലുകൾ അങ്ങോട്ട് അയക്കട്ടെ?"
​ട്രംപ് പുച്ഛിച്ചു: "തൽക്കാലം ആവശ്യമില്ല, വിജയിച്ച ശേഷം യുദ്ധത്തിൽ ചേരുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല." എന്നിട്ടോ, അത് പറഞ്ഞ് വായിലെ വെള്ളം വറ്റും മുൻപ് അതേ ബ്രിട്ടനോട് ട്രംപിന് സഹായം ചോദിക്കേണ്ടി വന്നു.

​നിലവിലെ പ്രതിസന്ധി
​ബ്രിട്ടനെ മാത്രമല്ല, നാറ്റോ എന്നും പറഞ്ഞ് ഏത് യുദ്ധത്തിനും കൂടെ നിന്നിരുന്ന യൂറോപ്യൻ രാജ്യങ്ങളെ എല്ലാം പടിക്ക് പുറത്താക്കിയാണ് ട്രംപ് ഇസ്രായേലിനെയും കൂട്ടി യുദ്ധത്തിന് പോയത്. യൂറോപ്യൻ രാജ്യങ്ങളെ കുറച്ചൊന്നുമല്ല ഏഴാം അയലത്ത് പോലും അടുപ്പിക്കാറില്ലായിരുന്നു ട്രംപ്. ഇടക്ക് "ഗ്രീൻലാൻഡ് ഞാനിങ്ങ് എടുക്കുവാ" എന്ന് പറയും, തന്നില്ലെങ്കിൽ താരിഫ് കൊണ്ട് അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. എന്നിട്ടാണ് ഇപ്പോൾ അതേ രാജ്യങ്ങൾക്ക് മുന്നിൽ സഹായം ചോദിച്ചു നിൽക്കുന്നത്.
​നിലവിൽ ട്രംപിന് മുന്നിൽ രണ്ട് വഴികളാണുള്ളത്:

​യുദ്ധം തുടരുക.
​വിജയം പ്രഖ്യാപിച്ച് പിന്മാറുക.
​ഈ രണ്ട് തീരുമാനങ്ങളും അപകടകരമാണ്. യുദ്ധം തുടർന്നാൽ ഇറാൻ സൈനികമായി ദുർബലമാകും, എന്നാൽ ഹോർമുസിലും ഗൾഫ് രാജ്യങ്ങളിലും അവർ ഉയർത്തുന്ന ഭീഷണി കുറയണമെന്നില്ല. കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവൻ പോകാനും ഇടയുണ്ട്. യുദ്ധം സാമ്പത്തിക ബാധ്യതയും കൂട്ടും.
​വിജയം പ്രഖ്യാപിച്ച് പിന്മാറുന്നതും എളുപ്പമല്ല. ഭരണകൂടത്തെ മാറ്റും എന്ന മുൻ പ്രഖ്യാപനം പാളിപ്പോയി. ഖമേനിക്ക് പകരം വന്നത് അദ്ദേഹത്തിന്റെ മകനാണ്. നിലപാട് കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നെ ആണവ ഭീഷണി - പത്തോ അതിലധികമോ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഇന്ധനം ഇറാന്റെ പക്കലുണ്ട്. ഇത് പിടിച്ചെടുക്കാൻ ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിൽ കരയുദ്ധം നടത്തുകയാണ് പരിഹാരം, അത് പക്ഷേ അപകടകരമാണ്.
​സെനറ്റർ ക്രിസ് മർഫിയുടെ നിരീക്ഷണം
​യുഎസ് സെനറ്റർ ക്രിസ് മർഫി ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്:
​ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി പൊള്ളയാണെന്ന് നെതന്യാഹു പറഞ്ഞത് ട്രംപ് വിശ്വസിച്ചു.
​യുഎസ് നേവി വിചാരിച്ചാൽ ടാങ്കറുകൾക്ക് സുരക്ഷ നൽകാം എന്ന ധാരണ തെറ്റായിരുന്നു.

​ഇറാന്റെ ഡ്രോൺ യുദ്ധമുറയെ ട്രംപ് ഗൗരവമായി എടുത്തില്ല. യുക്രൈൻ യുദ്ധത്തിൽ നിന്ന് ഒന്നും പഠിച്ചില്ല.
​ഹിസ്ബുള്ളയും ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളും ഉയർത്തുന്ന ഭീഷണി നിസ്സാരമായി കണ്ടു.
​യുദ്ധം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് ട്രംപിന് ഒരു പ്ലാനും ഉണ്ടായിരുന്നില്ല.
​യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ട്രംപിന്റെ മുന്നിലുള്ള ഏക വഴി എന്ന് സെനറ്റർ മർഫി പറയുന്നു.

____________________________________

താഴെ പ

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

വീഡിയോസ് soon ❤️

ഇവിടെ മോദിയോ ബി ജെ പി ഗവർമൻ്റൊ അല്ല.?

A to Z world wide newsറിപ്പോർട്ടർ : " ഇന്ത്യയ്ക്ക് നിങ്ങൾ എന്തെങ്കിലും പ്രത്യേക ഇളവുകൾ നൽകുന്നുണ്ടോ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഫ്ലാഗ് ഉള്ള കപ്പലുകൾ ഹോർമുസ് കടക്കുന്നത് ലോകം കണ്ടല്ലോ ? "

​ഇറാൻ പ്രതിനിധി : " അതേ ഭൂരിഭാഗം ഇന്ത്യക്കാരും ഞങ്ങളോട് സഹാനുഭൂതിയുള്ളവരാണ് അവർ യുഎസ് യുദ്ധത്തെ അപലപിക്കുകയും കുട്ടികൾക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിലകൊള്ളുകയും ചെയ്യുന്നു...!! 
ഞങ്ങളെ പിന്തുണച്ച ഇന്ത്യക്കാർക്ക്  പാചകവാതകം,പെട്രോൾ എല്ലാം ആവശ്യമാണെന്ന് എന്ന് ഞങ്ങൾക്ക് തോന്നി അതിന്റെ ലഭ്യത കുറഞ്ഞാൽ അവർക്ക് ബുദ്ധിമുട്ടാവും എന്ന് ഞങ്ങൾക്ക് തോന്നി തുടർന്ന് സർക്കാർ അതിന് അനുമതി നൽകി. "

​ഇവിടെ മോദിയോ ബിജെപി ഗവണ്മെന്റോ ഇല്ല ..!!

​ഇറാനെ പിന്തുണയ്ക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്ത ഇന്ത്യയിലെ ജനങ്ങൾ മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതിന് കാരണം.

ഗവണ്മെന്റുമായി ചർച്ചകൾ നടന്നു എങ്കിൽ പോലും ഇന്റർവ്യൂയിൽ ഉടനീളം ​ഇറാനിയൻ പ്രതിനിധി ഒരിക്കൽ പോലും മോദിയെയോ ഗവണ്മെന്റീനയോ അവരുടെ നയതന്ത്രങ്ങളെയോ അംഗീകരിച്ചു സംസാരിച്ചില്ല..!!

കപ്പലുകൾക്ക് അനുമതി നൽകാൻ കാരണം ഇന്ത്യയിലെ ജനങ്ങളും അവർ കാണിച്ച സഹാനുഭൂതിയും മാത്രമാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്...!!

​#IndiaIranRelations #HormuzStrait #PeopleOfIndia #HumanityFirst #GlobalPolitics #IranDelegate #IndiaSupport/

പുതിയ സംവിധാനവുമായി സൗദി അറേബ്യ

A to Z world wide newsഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം; ബദൽ സംവിധാനവുമായി സൗദി അറേബ്യ, എണ്ണ വിതരണം ചെങ്കടൽ വഴി

മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, തങ്ങളുടെ ദീർഘകാല ഉപഭോക്താക്കൾക്കായി സൗദി അറേബ്യ പുതിയ ബദൽ മാർഗ്ഗം തുറന്നു. പേർഷ്യൻ ഗൾഫ് ടെർമിനലുകൾക്ക് പകരം ചെങ്കടൽ തീരത്തെ യാൻബു തുറമുഖം വഴി ഏപ്രിൽ മാസത്തെ എണ്ണ വിഹിതം കൈപ്പറ്റാനുള്ള അവസരമാണ് സൗദി അരാംകോ ഇപ്പോൾ നൽകുന്നത്. ആഗോള എണ്ണ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഈ നീക്കം ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെത്തുടർന്നുള്ള പ്രതിസന്ധി മറികടക്കാനാണ് ലക്ഷ്യമിടുന്നത്.

യാൻബു തുറമുഖം വഴിയുള്ള എണ്ണ വിതരണത്തിന് നിലവിൽ ചില പരിമിതികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ നിന്ന് പടിഞ്ഞാറൻ ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനിന് നിശ്ചിത ശേഷി മാത്രമാണുള്ളത്. അതിനാൽ തന്നെ കരാറിലേർപ്പെട്ടിട്ടുള്ള മുഴുവൻ എണ്ണയും ഈ വഴി കൈമാറാൻ കഴിയില്ലെന്നും മാസ വിഹിതത്തിന്റെ ഒരു ഭാഗം മാത്രമേ ഈ റൂട്ടിലൂടെ ലഭ്യമാകൂ എന്നും അധികൃതർ വ്യക്തമാക്കുന്നു. സൗദി അരാംകോയുമായി ബന്ധപ്പെട്ട വ്യാപാര വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഹോർമുസ് കടലിടുക്ക് വഴി എണ്ണ സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് പഴയതുപോലെ തുടരാമെങ്കിലും അത് വലിയ സുരക്ഷാ ഭീഷണിയും അനിശ്ചിതത്വവും നിറഞ്ഞതാണ്. നിലവിലെ യുദ്ധസാഹചര്യത്തിൽ കടലിടുക്ക് അടച്ചിട്ടിരിക്കുന്നതിനാൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള കപ്പലുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തേക്കാം. ഈ റിസ്ക് ഒഴിവാക്കാനാണ് കൂടുതൽ സുരക്ഷിതമായ ചെങ്കടൽ പാത ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സൗദി നിർദ്ദേശം നൽകിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതിക്കാരായ സൗദി അരാംകോ പ്രതിദിനം ഏകദേശം 72 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് കഴിഞ്ഞ മാസം വരെ കയറ്റി അയച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും റാസ് തനൂറ, ജുവൈമ എന്നീ പ്രധാന ഗൾഫ് ടെർമിനലുകൾ വഴിയായിരുന്നു നീങ്ങിയിരുന്നത്. എന്നാൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഫലത്തിൽ തടഞ്ഞതോടെ ഈ പാത നിശ്ചലമാവുകയായിരുന്നു. രാജ്യത്തിന് കുറുകെ ചെങ്കടലിലേക്ക് പ്രതിദിനം 50 ലക്ഷം ബാരൽ എത്തിക്കാൻ ശേഷിയുള്ള പൈപ്പ് ലൈൻ സൗദിക്ക് ഉണ്ടെങ്കിലും യാൻബു ടെർമിനലിലെ കയറ്റുമതി ശേഷി ഇതിലും കുറവായത് വെല്ലുവിളിയാകുന്നുണ്ട്.

ഏഷ്യൻ രാജ്യങ്ങളെയാണ് നിലവിലെ വിതരണ തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ എണ്ണയുടെ വലിയൊരു ഭാഗവും ദീർഘകാല കരാറുകൾ വഴി വാങ്ങുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. ഇതിനകം തന്നെ ചൈനയിലെ ഏറ്റവും വലിയ റിഫൈനറിയായ സിനോപെക് എണ്ണ ലഭ്യതയിലുണ്ടായ കുറവ് മൂലം തങ്ങളുടെ പ്രവർത്തനങ്ങൾ 10 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ട്. ജപ്പാൻ ആകട്ടെ സാഹചര്യം നേരിടാൻ തങ്ങളുടെ ദേശീയ കരുതലിൽ നിന്നുള്ള എണ്ണ പുറത്തെടുത്തു തുടങ്ങിക്കഴിഞ്ഞു.

മിഡിൽ ഈസ്റ്റ് സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ ആഗോളതലത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധകാരണങ്ങളെക്കുറിച്ച് നൽകുന്ന പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. യുദ്ധം അവസാനിച്ചാൽ പോലും ഇറാൻ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് എണ്ണ വിപണിയെ ദീർഘകാലത്തേക്ക് ബാധിച്ചേക്കാം.

പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണ വിൽപന രീതിയിൽ തന്നെ മാറ്റം വരുത്താൻ സൗദി അരാംകോ ആലോചിക്കുന്നുണ്ട്. നിലവിൽ 'ലോഡിംഗ്' അടിസ്ഥാനത്തിലാണ് വ്യാപാരം നടക്കുന്നത്, അതായത് കപ്പൽ കയറ്റിക്കഴിഞ്ഞാൽ ബാക്കി ഉത്തരവാദിത്തം വാങ്ങുന്നവർക്കാണ്. എന്നാൽ ഇനി മുതൽ 'ഡെലിവേർഡ്' അടിസ്ഥാനത്തിൽ എണ്ണ വിൽക്കാനാണ് നീക്കം. ഇതോടെ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങൾ സൗദി തന്നെ നേരിട്ട് കൈകാര്യം ചെയ്യും. നിലവിൽ 'അറബ് ലൈറ്റ്' ഇനത്തിൽപ്പെട്ട ക്രൂഡ് ഓയിൽ മാത്രമാണ് യാൻബു വഴി വാഗ്ദാനം ചെയ്യുന്നത്.

യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ യാൻബു തുറമുഖം വഴിയുള്ള കയറ്റുമതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. മുൻപ് കരാർ അടിസ്ഥാനത്തിൽ മാത്രം എണ്ണ നൽകിയിരുന്ന അരാംകോ, ഇപ്പോൾ സ്പോട്ട് മാർക്കറ്റ് ടെൻഡറുകൾ വഴിയും ചെങ്കടൽ വഴി എണ്ണ വിൽക്കാൻ തയ്യാറായിട്ടുണ്ട്. ഇത് വിപണിയിലെ ഡിമാൻഡ് നിറവേറ്റുന്നതിനായി സ്വീകരിച്ച അസാധാരണ നടപടിയായാണ് കാണപ്പെടുന്നത്.

യൂറോപ്പിലെ എണ്ണ ശുദ്ധീകരണശാലകളെയും ഈ പ്രതിസന്ധി കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പല യൂറോപ്യൻ പ്രോസസ്സറുകൾക്കും അവർ ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ അളവിൽ മാത്രമേ സൗദി എണ്ണ അനുവദിച്ചിട്ടുള്ളൂ. ചില പ്രധാന റിഫൈനറികൾക്ക് അടുത്ത മാസത്തേക്കുള്ള ലോഡിംഗിന് വിഹിതം പോലും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇത് അന്താരാഷ്ട്ര തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന് ഭയപ്പെടുന്നു.

ഹോർമുസ് കടലിടുക്കിലെ തടസ്സം ആഗോള എണ്ണ വിതരണ ശൃംഖലയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റീജിയണൽ അടിസ്ഥാനത്തിൽ എണ്ണയുടെ ഒഴുക്ക് മാറുന്നതും റിഫൈനറികളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതും ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കിയേക്കാം. കൂടുതൽ സുരക്ഷിതമായ വിതരണ പാതകൾ കണ്ടെത്താനുള്ള രാജ്യങ്ങളുടെ ശ്രമം തുടരുകയാണ്.

ലോകം ഉറ്റുനോക്കുന്ന ഈ ഗൗരവകരമായ സാഹചര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. യുദ്ധം ലോകസാമ്പത്തിക രംഗത്ത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ പേജ് പിന്തുടരുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കാനായി മാക്സിമം ഷെയർ ചെയ്യുക.

വാർത്തകൾ തത്സമയം അറിയാൻ ഞങ്ങളോടൊപ്പം ചേരുക. ആഗോള എണ്ണ വിപണിയിലെ ചലനങ്ങളും മലയാളികളെ ബാധിക്കുന്ന പ്രധാന വാർത്തകളും വേഗത്തിൽ നിങ്ങളിലെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ പിന്തുണയും അഭിപ്രായങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.

#SaudiArabia #RedSea #StraitOfHormuz #OilCrisis #MalayalamNews #UKMalayali #GlobalEconomy #MiddleEastConflict #SaudiAramco #KeralaNews #GulfNews #USANews #AustraliaMalayali #NewZealandMalayali #EuropeMalayali #EnergySecurity #OilPrices #WorldPolitics #BreakingNews #MalayalamVartha

2026 മാർച്ച് 15, ഞായറാഴ്‌ച

A to Z world wide newsനെതന്യാഹുവിനെച്ചൊല്ലി നിഗൂഢത തുടരുന്നു; 'ബിബി' എവിടെയെന്ന് ലോകം, വധിക്കുമെന്ന് ഇറാൻ
ഫെബ്രുവരി 28-ന് ഇറാനെതിരെ ആരംഭിച്ച സംയുക്ത വ്യോമാക്രമണത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 
'ശിശുഹത്യ നടത്തുന്ന ക്രിമിനൽ' എന്ന് നെതന്യാഹുവിനെ വിശേഷിപ്പിച്ച ഇറാൻ റവല്യൂഷണറി ഗാർഡ്‌സ്, അയാൾ ജീവനോടെയുണ്ടെങ്കിൽ ഏതു വിധേനയും വധിക്കുമെന്ന് ആവർത്തിച്ചു.

📌വിവാദമായ 'ആറാം വിരൽ' വീഡിയോ
മാർച്ച് 12-ന് നെതന്യാഹുവിന്റേതെന്ന പേരിൽ പുറത്തുവന്ന വീഡിയോയാണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയത്. 
വീഡിയോയുടെ ചില ഭാഗങ്ങളിൽ നെതന്യാഹുവിന്റെ കൈകളിൽ ആറ് വിരലുകൾ ദൃശ്യമായത് ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്ന (AI Generated) ആരോപണത്തിന് ബലമേകി. 
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയെ വധിക്കുമെന്നും ഇറാനിലെ ഭരണകൂടം തകരുമെന്നും നെതന്യാഹു പറയുന്ന ഈ വീഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഓഫീസ് ഡിലീറ്റ് ചെയ്തത് നിഗൂഢത വർദ്ധിപ്പിച്ചു. 
പ്രശസ്ത രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹുവിന്റെ തിരോധാനത്തിലും വൈറ്റ് ഹൗസിന്റെ പരിഭ്രാന്തിയിലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

📌നിഷേധിച്ച് ഓഫീസ്, നിശബ്ദനായി മകൻ
നെതന്യാഹു സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അനഡോലു ഏജൻസിയോട് വ്യക്തമാക്കിയെങ്കിലും ഔദ്യോഗികമായ ഒരു വീഡിയോ സന്ദേശമോ പത്രക്കുറിപ്പോ ഇതുവരെ വന്നിട്ടില്ല. 
അതേസമയം, സോഷ്യൽ മീഡിയയിൽ അതീവ സജീവമായിരുന്ന നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹു മാർച്ച് 9-ന് ശേഷം മൗനം പാലിക്കുന്നത് ഇസ്രായേലിലെ ഉന്നതർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന സൂചന നൽകുന്നതായി ചിലർ നിരീക്ഷിക്കുന്നു.

📌സംഘർഷഭരിതമായ പശ്ചാത്തലം
കഴിഞ്ഞ മാസം ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. 
ഇതിനോടകം രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 
ഇതിൽ ഭൂരിഭാഗവും ഇറാൻ പൗരന്മാരാണ്. 
തങ്ങളുടെ പരമോന്നത നേതാവിന്റെ മരണത്തിന് പകരം ചോദിക്കാൻ ഇസ്രായേലിനെയും യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നീക്കങ്ങൾ തുടരുകയാണ്.

2026 മാർച്ച് 9, തിങ്കളാഴ്‌ച

അമേരിക്ക തോൽക്കുമോ

A to Z world wide ഇറാൻ യുദ്ധം യു എസ് തോൽക്കുമെന്നും അത് ലോകക്രമത്തെ തച്ചുടച്ച് വാർക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്നുമാണ് 
ചൈനക്കാരനായ പ്രൊഫസർ ജിയാങ് ഷുക്ക് (Jiang Xueqin) പ്രവചിക്കുന്നത്.  

ചരിത്രകാരനും തത്വ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ഈ പ്രൊഫസർ. 

അസംബന്ധം എന്ന് പറയും മുൻപ് പ്രൊഫസർ ജിയാങ് പ്രെഡിക്ടീവ് ഹിസ്റ്ററി എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ മറ്റു രണ്ട് പ്രവചനങ്ങൾ കേൾക്കുക-

 ഡൊണാൾഡ് ട്രംപ് 2024 ൽ അധികാരത്തിൽ തിരിച്ചുവരുമെന്നതാണ് ആദ്യത്തേത്, 

അധികാരം ഉറച്ചുകഴിഞ്ഞാൽ ഇറാനെ ട്രംപ് ആക്രമിക്കുമെന്നത് രണ്ടാമത്തേത്.

 അതിന് തുടർച്ചയായാണ് ആ യുദ്ധത്തിൽ അമേരിക്ക തോൽക്കുമെന്ന പ്രവചനം.

 Predictive History ചാനലിലെ പുതിയ വീഡിയോയിലും Breaking Point നു നൽകിയ അഭിമുഖത്തിലും തന്റെ നിഗമനത്തിനുള്ള കാരണങ്ങൾ
അദ്ദേഹം വിവരിക്കുന്നുണ്ട്.

 ഗണിതശാസ്ത്രത്തിലെ ഗെയിം തിയറിയും ചരിത്രവും ഭൗമ രാഷ്ട്രീയവും വേണ്ട അളവിൽ ചേർത്താണ് പ്രെഡിക്ടീവ് വീഡിയോകൾ ജിയാങ് തയാറാക്കുന്നത്. 

20 വർഷത്തിൽ അധികമായി അമേരിക്കയെ നേരിടാൻ, ആ യുദ്ധത്തെ അന്ത്യയുദ്ധമായി തന്നെ കാണാൻ, എല്ലാ രീതിയിലും ഒരുങ്ങിയ ഒരു ജനതയും നേതൃത്വവുമാണ് ഇറാനിലേതെന്ന് ജിയാങ് പറയുന്നു.

 ഖമനേയിയുടെ രക്തസാക്ഷിത്വം അവരുടെ ലക്ഷ്യത്തെ ഒന്നുകൂടെ ശക്തമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഈ യുദ്ധത്തിൽ മാനസികമായ മേൽക്കൈ ഇറാനാണ്. അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല. 

കഴിഞ്ഞ ജൂണിലെ 12 ദിന യുദ്ധത്തിൽ ഇറാനെ അമേരിക്ക പഠിച്ചത് പോലെ അമേരിക്കയെ ഇറാനും പഠിച്ചിട്ടുണ്ട്. 

ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഇല്ലാതെ മേഖലയിൽ അമേരിക്കയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അവർക്ക് അറിയാം. ദുബായിയും സൗദിയും ബഹറിനും ഖത്തറും കുവൈറ്റും ഇറാൻ ആക്രമിക്കുന്നത് അമേരിക്കയ്ക്ക് എതിരെ ഈ രാജ്യങ്ങളെ പതുക്കെ തിരിക്കാൻ വേണ്ടി തന്നെയാണ്.

 സാമ്പത്തിക കേന്ദ്രങ്ങളായ എണ്ണ ശുദ്ധീകരണ ശാലയും തുറമുഖവും ഒക്കെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഈ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ ആക്രമിക്കുകയാണ് ഇറാൻ.

 ലോകത്തെ ധനികർ ഏറ്റവും സുരക്ഷിതമായി കണ്ടിരുന്ന, കോടികൾ നിക്ഷേപിച്ച് വിരമിക്കൽ ജീവിതം പ്ലാൻ ചെയ്തിരുന്ന ദുബായ്ക്ക് ആ സ്ഥാനം ഒറ്റ രാത്രി കൊണ്ടാണ് നഷ്ടമായത്. പാം ജുമൈറ പോലും സുരക്ഷിതമല്ലാതെ വന്നാൽ…

ഈ ഘട്ടം കൊണ്ട് തീർപ്പുണ്ടായില്ലെങ്കിൽ ഇറാൻ അടുത്ത് ചെയ്യാൻ പോകുന്നത് ജി സി സി രാജ്യങ്ങളുടെ കടൽ വെള്ള ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കുക ആയിരിക്കുമെന്ന് പ്രൊഫസർ ജിയാങ് പറയുന്നു.

 60 ശതമാനം ജല ആവശ്യങ്ങളും ശുദ്ധീകരിച്ച കടൽ വെള്ളം കൊണ്ട് നിറവേറ്റുന്ന രാജ്യങ്ങളാണ് യു എ ഇ മുതൽ ഖത്തർ വരെ. വെള്ളം കിട്ടാതായാൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകും അത് അമേരിക്കയോടും ട്രമ്പിനോടുമുള്ള വെറുപ്പ് വർദ്ധിപ്പിക്കും. 

ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണയുടെ കയറ്റുമതി മാത്രമല്ല അവശ്യ സാധനങ്ങളുടെ ഇറക്കുമതിയും ഗൾഫ് രാജ്യങ്ങൾക്ക് തലവേദനയാകും. ശരിക്കും നടുക്കടലിൽ പെടുന്ന അവസ്ഥയാവും. 

ഇറാന്റെ കൈവശമുള്ള മിസൈൽ, ഡ്രോൺ ശേഖരമൊന്നും പെട്ടെന്ന് തീരില്ലെന്ന് പ്രൊഫസർ പറയുന്നുണ്ട്.

 50,000 ഡോളർ വിലയുള്ള ഇറാന്റെ ഡ്രോണിനെ വെടിവച്ചിടാൻ 10 ലക്ഷം ഡോളർ വിലയുള്ള ഇന്റർസെപ്റ്റർ 10 എണ്ണം വീതമൊക്കെയാണ് അമേരിക്കയും സഖ്യകക്ഷികളും ഉപയോഗിക്കുന്നത്. 

അവരുടെ സങ്കീർണമായ ഇന്റർസെപ്റ്റർ ശേഖരം പെട്ടെന്ന് തീരുകയും പുതിയ സപ്ലൈ എത്താൻ വൈകുകയും ചെയ്യാം. എന്നാൽ ഇറാൻ തദ്ദേശീയമായി തന്നെ ലളിത സങ്കേതിക വിദ്യ ഉപയോഗിച്ച് ആയിരക്കണക്കിന് ഡ്രോണുകൾ നിർമിച്ചു സേനയ്ക്ക് നൽകിക്കൊണ്ടിരിക്കുമത്രെ. 

തോൽവി ഒരു ഓപ്ഷൻ അല്ലാത്തതിനാൽ ഇസ്രയേലിന്റെ വാക്ക് കേട്ട് ട്രംപ് കരയുദ്ധത്തിന് ഇറങ്ങുമെന്നും പ്രവചനമുണ്ട്. 

അത് അമേരിക്കയ്ക്ക് 5 ട്രില്യൺ ഡോളറിന്റെ ബാധ്യത ഉണ്ടാക്കി വയ്ക്കുന്ന ഏർപ്പാടായി മാറുമെന്ന് പ്രൊഫസർ പറയുന്നു. മലനിരകളാൽ ചുറ്റപ്പെട്ട ഇറാനിന്റെ ഭൂമിശാസ്ത്രം അഫ്ഗാൻ പോലെ തന്നെ അമേരിക്കയെ വട്ടം ചുറ്റിക്കും. 

ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും ഉപദേശകർ എതിർത്തിട്ടും ട്രംപ് എന്തിനാണു ഇപ്പണിക്ക് ഇറങ്ങിയത്? 

ട്രംപിന്റെ അതിമോഹവും അഹങ്കാരവും ആണ് ആദ്യ കാരണം. മഡുറോയെ പിടിച്ചുകൊണ്ട് വന്നപ്പോൾ ആത്മവിശ്വാസം വല്ലാതെ കൂടി.

 അടുത്ത രാജ്യത്ത് പാവ ഭരണകൂടത്തെ കുടിയിരുത്താമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു കാണും. 

യൂറോപ്പ് കീഴടക്കിയ ആത്മവിശ്വാസത്തിൽ സ്റ്റാലിനെ ചൊറിയാൻ പോയി പണി മേടിച്ച് കൂട്ടി അവസാനം പടമായ ഹിറ്റ്ലറുടെ ചെയ്തിയോടാണ് ഇതിനെ ജിയാങ് ഉപമിക്കുന്നത്.

 രണ്ടാമത്തെ കാരണം തീർത്തും സാമ്പത്തികം തന്നെ. ഇസ്രായേലിനെ പോലെ ഇറാന്റെ നാശം കൊതിക്കുന്ന സൗദി അറേബ്യ ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്നരുടെ ബിസിനസിൽ മുടക്കിയിരിക്കുന്നത് 2 ബില്യൺ ഡോളറാണ്. 

ഇസ്രയേലി കോടീശ്വരി Miriam Adelson ട്രംപിന്റെ മൂന്നാമൂഴത്തിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത് 250 മില്യൺ ഡോളറാണ്. മൂന്നാമൂഴം വേണമെങ്കിൽ യുദ്ധം നീണ്ട് അടിയന്തരാവസ്ഥ വന്ന് ഇലക്ഷൻ നടക്കാതെ ഇരിക്കണമല്ലോ? 

ഇനിയുമൊരു കാരണം ജിയാങ് പറയുന്നുണ്ട്:

 ലോകാവസാനം ഉറപ്പിക്കാൻ ഇല്ലുമ്മിനാറ്റിയുടെ ഒടുക്കത്തെ കളി. കൂടുതൽ വിശദീകരിച്ചാൽ ആ തിയറി ആണ് കൂടുതൽ സ്ട്രോങ് എന്ന് തോന്നിപ്പോകും. അതുകൊണ്ട് ഞാൻ മിണ്ടുന്നില്ല, വീഡിയോ കമന്റ് ബോക്സിൽ ഇടാം. 

- ബി ശ്രീജൻ 

#Trump #USIranConflict #IranvsIsrael

2026 മാർച്ച് 8, ഞായറാഴ്‌ച

പ്രമുഖ ഇസ്റായേലി മാധ്യമപ്രവർത്തകൻ പറഞ്ഞത്

A to Z world wide പ്രമുഖ ഇസ്രായേലി മാധ്യമ പ്രവർത്തകൻ 
​അലോൺ മിസ്രാഹി (Alon Mizrahi) റിപ്പോർട്ട് ചെയ്യുന്നു :,

​"നമ്മൾ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അമേരിക്കൻ സൈനിക താവളങ്ങളെ അത്രത്തോളം സമഗ്രമായും വൻതോതിലും ദൃഢനിശ്ചയത്തോടെയുമാണ് ഇറാൻ നശിപ്പിക്കുന്നത്; ലോകം ഇതിന് തയ്യാറെടുത്തിരുന്നില്ല."

​ഇറാൻ വെറും നാല് ദിവസത്തിനുള്ളിൽ മേഖലയിലെ സൈനിക മേധാവിത്വം വിപുലീകരിക്കുന്നതിൽ വിജയിച്ചു. ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ചെലവേറിയതുമായ സൈനിക താവളങ്ങളും വസ്തുവകകളും ഉപകരണങ്ങളും ഇറാൻ തകർത്തു.
​ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിൽ ചിലതാണ്.

 ദശകങ്ങളായി ട്രില്യൺ കണക്കിന് ഡോളർ ചെലവഴിച്ചാണ് ഇവ നിർമ്മിച്ചത്. മുപ്പതിലധികം വർഷത്തെ സൈനിക ചെലവുകൾ പാഴായിപ്പോയി എന്നാണ് നമ്മൾ പറയുന്നത്.

​ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന റഡാറുകൾ നിമിഷനേരം കൊണ്ട് നശിപ്പിക്കപ്പെടുന്നത് നമ്മൾ കാണുന്നു. സൈനിക താവളങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടതായും കത്തിക്കപ്പെട്ടതായും കൊള്ളയടിക്കപ്പെട്ടതായും തകർക്കപ്പെട്ടതായും നമ്മൾ കാണുന്നു.

 ഞാൻ നിങ്ങളോട് പറയുന്നു, എന്റെ അറിവിൽ പേൾ ഹാർബർ ഒഴികെ അമേരിക്കയുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു നാശമുണ്ടായിട്ടില്ല; പക്ഷേ അത് വെറുമൊരു ആക്രമണം മാത്രമായിരുന്നു.
​ഒരു പരമ്പരാഗത യുദ്ധത്തിൽ മറ്റൊരു ശത്രുവും ഇറാൻ ഇപ്പോൾ അമേരിക്കൻ സൈനിക ശക്തിയോട് ചെയ്യുന്നത് പോലെ ഒന്നും ചെയ്തിട്ടില്ല. ഇത് വിശ്വസിക്കാൻ പ്രയാസമാണ്. സൈനിക സാഹചര്യം അത്രമേൽ ഗുരുതരമാണ്, അതിനാൽ സെൻസർഷിപ്പ് ഈ യുദ്ധത്തെക്കുറിച്ചുള്ള മിക്കവാറും എല്ലാ പുതിയ വിവരങ്ങളും തടയുന്നു. ശ്രദ്ധിച്ചാൽ കാണാം, ഓരോ ദിവസം കഴിയുന്തോറും നമുക്ക് ലഭിക്കുന്ന വിവരങ്ങൾ കുറഞ്ഞുവരികയാണ്.

​മുപ്പത്തഞ്ച് വർഷം മുമ്പ്, ആദ്യത്തെ ഇറാഖ് യുദ്ധസമയത്ത്, ഇറാഖിൽ നിന്നുള്ള എണ്ണമറ്റ ദൃശ്യങ്ങൾ നമ്മൾ കണ്ടിരുന്നു. അന്ന് സ്മാർട്ട് ബോംബുകളും ക്യാമറകളും പുതിയ കാര്യമായിരുന്നു, എങ്കിലും എല്ലാ രാത്രിയിലും രാത്രികാല ദൃശ്യങ്ങൾ കാണിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നമുക്ക് വീഡിയോകൾ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല.
​ഇതൊന്ന് മനസ്സിലാക്കൂ! ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്നും ഏറ്റവും വലിയ വ്യോമസേനയുള്ള രാജ്യമെന്നുമാണ് അമേരിക്ക അറിയപ്പെടുന്നത്.

 ഇറാൻ പ്രതിരോധം അമേരിക്ക തകർത്തു എന്ന് പറയപ്പെടുന്ന നാലാം ദിവസമായിട്ടും ഇറാൻ ആകാശത്ത് അമേരിക്കൻ മേധാവിത്വത്തിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. ടെഹ്‌റാനിലോ ഇറാന്റെ മറ്റേതെങ്കിലും ഭാഗത്തോ പറക്കുന്ന നമ്മുടെ വിമാനങ്ങളുടെ വീഡിയോ റെക്കോർഡിംഗുകൾ എവിടെ?

​അമേരിക്കൻ സൈനികർക്ക് ഇറാൻ മണ്ണിൽ കാലുകുത്തുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ല. ഈ യുദ്ധം എത്രത്തോളം പ്രതീക്ഷയില്ലാത്തതാണെന്ന് മനസ്സിലാക്കാൻ ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള ഏറ്റവും വിചിത്രമായ നിർദ്ദേശങ്ങൾ മാത്രം കേട്ടാൽ മതി.

 പേർഷ്യൻ ഗൾഫിൽ നിന്ന് പുറപ്പെടുന്ന ഓയിൽ ടാങ്കറുകൾക്ക് സൈനിക അകമ്പടി നൽകാനാണ് അവർ നിർദ്ദേശിക്കുന്നത്. നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്! ആയിരക്കണക്കിന് ഇറാൻ മിസൈലുകളുടെ പ്രഹരപരിധിയിലേക്ക് അമേരിക്കൻ കപ്പലുകളെ അയക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇപ്പോൾ ഹോർമുസ് കടലിടുക്കിലൂടെ ആർക്കും കടന്നുപോകാൻ കഴിയില്ല.

​ഇറാനികൾ പതിറ്റാണ്ടുകളായി ഇതിനായി തയ്യാറെടുക്കുകയാണ്. കുർദിഷ് മിലീഷ്യകളെ ആയുധമണിയിച്ച് ഇറാൻ പിടിച്ചെടുക്കുമെന്ന ആശയം ചിലർ മുന്നോട്ട് വെക്കുന്നു. എന്ത് വിഡ്ഢിത്തമാണിത്? നിങ്ങൾ ഇറാന്റെ ഭൂപടം കണ്ടിട്ടുണ്ടോ? ട്രംപ് ഭരണകൂടം ഇറാന്റെ മാപ്പ് കണ്ടിട്ടില്ലെന്ന് തോന്നുന്നു! അത് എത്ര വലുതാണെന്ന് നിങ്ങൾക്കറിയാമോ? ഇറാനെ അധിനിവേശം ചെയ്യുക എന്നാൽ എന്താണെന്ന് അറിയാമോ? 10,000 പേരുള്ള ഒരു മിലീഷ്യക്ക് ഇറാനെ കീഴടക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

 അല്ലെങ്കിൽ 50,000? അതോ 1,00,000? ഇറാൻ അവരെ വിഴുങ്ങിക്കളയും.
​അമേരിക്കയും ഇസ്രായേലും ഈ യുദ്ധത്തിൽ പരാജയപ്പെട്ടു കഴിഞ്ഞു. അമേരിക്കയ്ക്കും ഇസ്രായേലിനും ദശലക്ഷക്കണക്കിന് സാധാരണക്കാരെ അവരുടെ വീടുകളിൽ കൊല്ലാം. അവർക്ക് ശക്തമായ ബോംബുകളുണ്ട്, കെട്ടിടങ്ങൾ തകർക്കാനും കഴിയും, പക്ഷേ അവർക്ക് ഈ യുദ്ധം ജയിക്കാനാവില്ല. ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളും ആയുധങ്ങളും ഇറാന്റെ എല്ലായിടത്തും ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്.

അമേരിക്കക്കാർക്കോ പ്രത്യേകിച്ച് ഇസ്രായേലികൾക്കോ അവയിൽ എത്താൻ ഒരു സാധ്യതയുമില്ല. അവർ അത്രയും മോശം അവസ്ഥയിലാണ്.
​തുടങ്ങിയ ജോലി പൂർത്തിയാക്കാൻ അവർക്ക് കഴിയില്ല. ഇതെല്ലാം അവസാനിക്കുമ്പോൾ, അമേരിക്ക ഒരിക്കലും പടിഞ്ഞാറൻ ഏഷ്യയിലേക്ക് മടങ്ങിവരില്ല. മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സാന്നിധ്യം അവശേഷിക്കില്ല. ഇത് ഞാൻ ഇപ്പോൾ തന്നെ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.

2026 മാർച്ച് 6, വെള്ളിയാഴ്‌ച

A to Z world wide newsഇറാന്റെ നഥാൻസ് ആണവ റിയാക്ടറിനു ഇസ്രയേൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ കേടുപാടുകൾ പറ്റി എന്നും 5 ഇറാൻ സൈനികർ കൊല്ലപ്പെട്ടു എന്നും  ആണവ വികിരണം നഗരത്തിൽ പ്രവഹിക്കാൻ  സാധ്യത എന്നും ഇറാൻ.

പ്രദേശത്ത് ഇത് ഏറ്റവും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു..
 അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ ഇസ്രയേൽ അമേരിക്ക ലംഘിച്ചിരിക്കുന്നു എന്നും ഇറാൻ..
തലസ്ഥാന നഗരം ടെഹ്റാനിൽ നിന്നും 250 കിലോമീറ്റർ അകലെയാണ് ഈ ആണവ റിയാക്ടർ.
🔥
 അമേരിക്കയുമായി ഒരുതരത്തിലും ചർച്ചയ്ക്ക് ഇനി ഇരിക്കില്ല എന്ന് ഇറാൻ.. സമാധാന സമവായ  ചർച്ചകൾ എല്ലാം തള്ളി ഇറാന്റെ പ്രതിരോധമന്ത്രി.
🔥
ഗൾഫ് സംഘർഷം 4 ആഴ്ച വരെ നീണ്ടുനിൽക്കും എന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ്. 
🔥
ഇറാന്റെ പ്രധാന നാവിക കേന്ദ്രം മിസൈൽ ഉപയോഗിച്ച് തകർത്തു എന്നും അമേരിക്ക.. തെഹ്‌റാൻ നഗരം ആക്രമിച്ചത് ബോംബർ വിമാനങ്ങൾ.. ഇറാന്റെ തലസ്ഥാന നഗരമായ തഹ്റാനിൽ നിന്നും കൂട്ട പലായനം തുടരുന്നു. സുരക്ഷിതമായ മറ്റു ഗ്രാമങ്ങളിലേക്ക് ആണ് ജനങ്ങൾ പോകുന്നത്. 
🔥
ഇറാനിൽ ഇസ്രയേൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ മരണം 550.  പരിക്കേറ്റവർ ആയിരത്തിനടുത്ത്
ഔദ്യോഗിക കണക്ക് ആണെങ്കിലും ഇതിലേറെയുണ്ട് മരണസംഖ്യ എന്ന് അനുമാനം. 
🔥
 സൗദി അറേബ്യയുടെ ജീവനാഡി എന്നറിയപ്പെടുന്ന ലോകത്ത് തന്നെ ഏറ്റവും വലിയ എണ്ണ ക്രൂഡ് ഓയിൽ കമ്പനി  Aramco ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ മിസൈലുകൾ  ഉപയോഗിച്ചു. വലിയ തീപിടുത്തം ഉണ്ടായി സിവിൽ ഡിഫൻസ് വിഭാഗം മണിക്കൂറുകളായി തീ കെടുത്താൻ ശ്രമിക്കുന്നു.
🔥
 ദുബായ് അബുദാബി ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഇന്ന് വീണ്ടും.... അബുദാബി മുസഫ , ICAD പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണു. ദുബായ് ഇന്റർനാഷണൽ സിറ്റി ഇന്റർനെറ്റ് സിറ്റി ഇവിടങ്ങളിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ഇറാൻ അയച്ച ഡ്രോണുകളെ നിർവീര്യമാക്കുന്നതിനിടയിൽ ഉണ്ടായ അവശിഷ്ടങ്ങളാണ് ഇത് എന്ന്  പ്രതിരോധസേനാ വിഭാഗത്തിന്റെ പത്രക്കുറിപ്പ്. പ്രത്യേകിച്ച് ആർക്കും അപായമില്ല എന്നും അറിയിപ്പ്. അവശിഷ്ടങ്ങൾ കിടക്കുന്ന ഭാഗത്തേക്ക് ജനങ്ങൾ നീങ്ങരുത് എന്നും മുന്നറിയിപ്പ്.
🔥
കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം ഇന്ന് പകലും..?
 സെൽവ ഏരിയയിൽ അനവധി ഡോണുകളും മിസൈലുകളും ഇറാൻ പ്രയോഗിച്ചു. കുവൈത്തിന്റെ പ്രതിരോധ സേന എല്ലാം തകർത്തു നിർവ്യമാക്കി. 
🔥
ഖത്തർ ദോഹ തുറമുഖം ലക്ഷ്യമാക്കിയും  അമേരിക്കൻ മിലിറ്ററി ബേസ് കേന്ദ്രമാക്കിയും ഇന്ന് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടർന്നു. ഖത്തർ പ്രതിരോധ സേന എല്ലാം നിർവീര്യമാക്കി.
ഖത്തറിൽ ബാങ്കുകൾ അവധിയാണ്. Work at home ആണ്. സ്കൂളുകൾ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഗവർമെന്റ് മേഖലയും സ്വകാര്യ മേഖലയും ഒരാഴ്ചയോളം അവധിയാണ്. നഗരങ്ങളിൽ വാഹനങ്ങൾ വളരെ കുറവാണ് എന്ന് അവിടുത്തെ പ്രവാസികൾ പറയുന്നു.
🔥
ഇറാഖിലെ കുർദ് മേഖലയിൽ ഏർബിൻ വിമാനത്താവളം ഇറാൻ മിസൈൽ ഉപയോഗിച്ച് ഇറാക്കിലും ഇറാന്റെ മിസൈൽ ആക്രമണം അമേരിക്കൻ ബേസ് ലക്ഷ്യമാക്കി തന്നെയാണ്..
🔥
 ബഹറിൻ തുറമുഖത്തും ഇന്ന് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി..
 തുറമുഖത്തെ പല കപ്പലുകൾക്കും ഡോക്കുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്.
🔥
ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന കമ്പനികൾ സർവീസ് നിർത്തിയത് ഏകദേശം 760ലേറെ സർവീസ്..
ഇൻഡിഗോയുടെ എല്ലാ ഗൾഫ് സർവീസും നിർത്തിയതായി കമ്പനി വക്താവ്. 
🔥
കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്കും ജിദ്ദയിലേക്കും ഇന്ന്   വിമാന സർവീസുകൾ. സൗദി എയർലൈൻസ് ജിദ്ദയിലേക്കും ഒമാൻ എയർവെയ്സ് മസ്കറ്റിലേക്കും പറക്കുന്നു. 
കരിപ്പൂരിൽ  fly Nas വിമാനം സൗദിയിലെ റിയാദിൽ നിന്നും സലാം എയർ വിമാനം ഒമാനിലെ മസ്കറ്റിൽ നിന്നുംഎത്തി. തിരിച്ചും സർവീസ് നടത്തും.
🔥
യുദ്ധം നിർത്തണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിൽ സംസാരിച്ചു. 
സാധാരണക്കാർക്ക് മുൻഗണന നൽകണമെന്നും മോദി.
🔥
 സൗദി അറേബ്യ ബഹറിൻ ഖത്തർ കുവൈത്ത് ഒമാൻ UAE ഉൾപ്പെടെയുള്ള അറബ് ഗൾഫ് രാജ്യങ്ങൾ ജനവാസകേന്ദ്രങ്ങളും ഇപ്പോൾ ഇറാൻ ഡ്രോണുകളുടെ ഭീഷണിയിലാണ്. തുടരെത്തുടരെ ഇന്ന് പകലും ഇറാന്റെ മിസൈലുകളും ഡ്രോണ്കളും ഈ രാജ്യങ്ങളെ ലക്ഷ്യമാക്കി പ്രയോഗിക്കുന്നു. പ്രതിരോധ സേനകൾ  എല്ലാ മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കുന്നുണ്ട്.
🔥
UAE യിൽ ഖത്തറിൽ ബഹ്റൈനിലും പലയിടങ്ങളിലും വീണ മിസൈൽ ഡ്രോണുകളുടെ അവശിഷ്ടം, അതിന് അടുത്തേക്ക് വലിയ സെക്യൂരിറ്റി ചെയ്തിട്ടുണ്ട് എങ്കിലും ജനങ്ങൾ കാണുവാനും ഫോട്ടോ..എടുക്കുവാനും പോകുന്നത് തടഞ്ഞുകൊണ്ട് പോലീസും സൈന്യവും. ആ ഭാഗങ്ങളിൽ പ്രത്യേക ബാരിക്കേഡുകൾ വച്ചിട്ടുണ്ട്.  തകർന്നുവീണ മിസൈൽ ഡ്രോൺ അവശിഷ്ടങ്ങളും മറ്റും ഫോട്ടോ വീഡിയോ എടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നതും നിരോധിച്ചിരിക്കുന്നതായി രാജ്യസുരക്ഷാസേന വിഭാഗം ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കേണ്ടിവരും എന്നു മുന്നറിയിപ്പ്. ഔദ്യോഗിക വാർത്ത ഏജൻസികൾക്ക് മാത്രമേ അതിനു അനുവാദം ഉള്ളൂ.
🔥
EMT News today link 
https://chat.whatsapp.com/CEve4vMAWAB4G8a5txqVtj?mode=ac_t

2026 മാർച്ച് 4, ബുധനാഴ്‌ച

A to Z world wide news

യാച്ചി ബ്രേവർമാൻ

A to Z world wide newsയുദ്ധഭൂമിയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും മുഖ്യ ഉപദേഷ്ടാവുമായ യാച്ചി ബ്രേവർമാൻ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഗാസയിലും യെമനിലും പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെയും സാധാരണക്കാരുടെയും ചോര വീഴ്ത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് യാച്ചി ബ്രേവർമാൻ.

നെതന്യാഹുവിന്റെ ഓരോ നീക്കങ്ങളെയും നിയന്ത്രിച്ചിരുന്ന, അധികാരത്തിന്റെ ഇടനാഴികളിലെ നിഴൽരൂപമായിരുന്ന ബ്രേവർമാന്റെ അന്ത്യം ഇസ്രായേൽ ഭരണകൂടത്തിന് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏത് ക്രൂരമായ മാർഗ്ഗവും സ്വീകരിക്കാൻ മടിക്കാത്ത ഇദ്ദേഹം, ഇറാന്റെ മിസൈലുകൾക്ക് ഇരയായെന്ന വാർത്ത ശരിയാണെങ്കിൽ അത് യുദ്ധത്തിന്റെ ഗതി മാറ്റാൻ പോന്ന ഒന്നാണ്. അധിനിവേശ ശക്തികളുടെ അഹങ്കാരത്തിന് ലഭിച്ച വലിയ തിരിച്ചടിയായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.

ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇസ്രായേൽ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, ടെൽ അവീവിലെ പരിഭ്രാന്തി ഈ വാർത്തയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. തങ്ങൾ സുരക്ഷിതരാണെന്ന് വിശ്വസിച്ചിരുന്ന ഭരണകൂടത്തിന്റെ ഹൃദയഭാഗത്തേക്ക് തന്നെ ഇറാന്റെ മിസൈലുകൾ എത്തിയത് ലോകശക്തികളെ അമ്പരപ്പിച്ചിരിക്കുകയാണ്. പുകമറകൾ സൃഷ്ടിച്ച് സത്യത്തെ എത്രകാലം മൂടിവെക്കാൻ ശ്രമിച്ചാലും, യുദ്ധക്കളത്തിലെ യാഥാർത്ഥ്യങ്ങൾ ഒരിക്കൽ പുറത്തുവരിക തന്നെ ചെയ്യും.

അധികാരത്തിന് വേണ്ടി പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ ബലികൊടുക്കുന്ന ക്രൂരമായ നയതന്ത്രങ്ങൾക്ക് ലഭിക്കുന്ന ഈ തിരിച്ചടികളെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുമെന്ന് വരും ദിവസങ്ങളിൽ നമുക്ക് കാണാം.

ഇറാൻ്റെ ഡ്രോൺ തന്ത്രം

A to Z world wide newsഡ്രോണ്‍ നിര്‍മ്മാണത്തിന് 29 ലക്ഷം; വെടിവെച്ചിടാന്‍ ചെലവ് 33 കോടി ; ഇറാന്റെ ഡ്രോണ്‍ തന്ത്രത്തില്‍ കുഴങ്ങി അമേരിക്ക; ആയുധശേഖരം തീരുന്നതില്‍ ആശങ്ക

നിര്‍മ്മാണച്ചെലവിനേക്കാള്‍ നൂറിരട്ടിയിലധികം തുക ചിലവഴിച്ച്‌ ഇവയെ പ്രതിരോധിക്കേണ്ടി വരുന്നത് പാശ്ചാത്യ ശക്തികളുടെ ആയുധശേഖരത്തെയും ഖജനാവിനെയും ഒരുപോലെ തളര്‍ത്തുകയാണ്. ഒരു ഇറാനിയന്‍ ഡ്രോണ്‍ നിര്‍മ്മിക്കാന്‍ വെറും 35,000 ഡോളര്‍ (ഏകദേശം 29 ലക്ഷം രൂപ) മതിയെങ്കില്‍, അതിനെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് ചിലവാകുന്നത് 4 മില്യണ്‍ ഡോളറാണ് (ഏകദേശം 33 കോടി രൂപ).

'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'ക്ക് മറുപടിയായി ഇറാന്‍ അഴിച്ചുവിട്ട ഡ്രോണ്‍ ആക്രമണങ്ങളാണ് അമേരിക്കയെ വലയ്ക്കുന്നത്. പ്രതിദിനം 2,500-ലധികം ഡ്രോണുകളാണ് ഇറാന്‍ വിക്ഷേപിക്കുന്നത്. ഇസ്രായേല്‍, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെ ഒരേസമയം ലക്ഷ്യം വെക്കുന്നതോടെ പ്രതിരോധ സംവിധാനങ്ങള്‍ സമ്മര്‍ദ്ദത്തിലായി. ഇറാന്റെ പക്കല്‍ ഏകദേശം 80,000 മുതല്‍ ഒരു ലക്ഷം വരെ ഡ്രോണുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിമാസം 2,500 ഡ്രോണുകള്‍ വരെ നിര്‍മ്മിക്കാനുള്ള ശേഷി ഇറാനുണ്ടെന്നത് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിക്കുന്നു.

ഡ്രോണുകളെ തടയാന്‍ ഉപയോഗിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമമാണ് അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തില്‍ തന്നെ അമേരിക്കന്‍ ആയുധശേഖരത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇസ്രായേലിനെ പ്രതിരോധിക്കാന്‍ 12 ദിവസത്തിനുള്ളില്‍ മാത്രം അമേരിക്ക 150 'താഡ്' ഇന്റര്‍സെപ്റ്ററുകള്‍ പ്രയോഗിച്ചിരുന്നു. ആകെയുള്ള സ്റ്റോക്കിന്റെ നാലിലൊന്ന് വരുമിത്. ഓരോ ഇന്റര്‍സെപ്റ്ററിനും 15 മില്യണ്‍ ഡോളറാണ് വില. ഇവയുടെ സ്റ്റോക്ക് പുനഃസ്ഥാപിക്കാന്‍ എട്ട് വര്‍ഷം വരെ സമയമെടുത്തേക്കാം.

യുദ്ധം ഇനിയും നാല് ആഴ്ച കൂടി തുടരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെ ആയുധക്ഷാമം വലിയൊരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. 'നിര്‍മ്മിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ നമ്മള്‍ പ്രതിരോധ മിസൈലുകള്‍ ചിലവാക്കുന്നു' എന്നാണ് സ്റ്റിംസണ്‍ സെന്ററിലെ സീനിയര്‍ ഫെലോ കെല്ലി ഗ്രിക്കോ ചൂണ്ടിക്കാട്ടുന്നത്.

ആയിരക്കണക്കിന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരേസമയം ഒന്നിലധികം രാജ്യങ്ങളില്‍ തങ്ങളുടെ സംവിധാനങ്ങള്‍ വ്യാപിപ്പിക്കേണ്ടി വരുന്നത് അമേരിക്കന്‍ സൈന്യത്തിന് വലിയ ബാധ്യതയാവുകയാണ്.

2026 ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഗുജറാത്ത്

A to Z world wide newsപലരും എന്നോട് പറഞ്ഞു, കാര്യം എന്തുമാവട്ടെ, 3000 കോടി ചെലവഴിച്ചാലെന്താണ്. ഈ പ്രതിമ ഒന്ന് പോയിക്കാണാൻ മാത്രം ഉണ്ട്. ഈ പ്രതിമകൊണ്ട് മാത്രം ആ നാട് വികസിച്ചു അത്രേ.

സത്യം പറയാലോ,
എനിക്കീ ഗുജറാത്തിനെ കുറിച്ച് ആകെ അറിയാവുന്നത് പത്രം വായിച്ചും സന്തോഷ് ജോർജ് കുളങ്ങര പോലെയുള്ള ചില സഞ്ചാരികളുടെ വീഡിയോ കണ്ടും മാത്രമാണ്.

ലക്ഷം കോടി കണക്കിന് ഇൻവെസ്റ്റ്മെൻ്റ് വരുന്ന വാർത്തകൾ...
ലോകത്തിലെ രണ്ടാമതും മൂന്നാമതും സ്ഥാനത്തെത്തിയ ഗുജറാത്തി വ്യവസായികൾ...
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ നയിക്കുന്ന ഗുജറാത്തി ചെറുപ്പക്കാരൻ...
രാജ്യത്തെ ആകെ ഫാക്ടറികളുടെ 12% ഗുജറാത്തിലാണ്.

പക്ഷേ, ഗുജറാത്തിലെ 1.02 കോടി ആളുകൾ ദാരിദ്യത്തിലാണെന്ന് പറഞ്ഞത് പാർലമെൻ്റിൽ വച്ച റിപ്പോർട്ടാണ്. അതും ദിവസം 26 രൂപ പോലും വരുമാനം ഇല്ലാത്തവർ. കേരളത്തിലാകെ മൂന്നരക്കോടി മനുഷ്യരേ ഉള്ളൂ എന്ന് ഓർക്കുക. അപ്പോൾ മനസിലാവും ഗുജറാത്തിലെ ദരിദ്രരുടെ എണ്ണം. അതേ സമയം നമ്മുടെ നാട് അതി ദാരിദ്ര്യ മുക്തമാവാൻ പരിശ്രമിക്കുകയാണ്.

ഇവിടെ 26 രൂപ വരുമാനമില്ല എന്ന് പറയാൻ വൃദ്ധർക്ക് പോലും കഴിയില്ല.

ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്ന ലോകത്തിലെ ഏക പ്രദേശമായേക്കാം ഒരു പക്ഷേ നമ്മുടെ കേരളം. അതേ സമയം, ഗുജറാത്തിലെ 169 സ്കൂളുകളിൽ ഒരു കുട്ടി പോലും ജയിച്ചില്ലത്രേ.

കുട്ടികളിലെ പോഷകാഹാര കുറവിലും പട്ടിണിയിലും രാജ്യത്തെ ഏറ്റവും പരികാപകരമായ അവസ്ഥ ഗുജറാത്തിൽ ആണെന്ന റിപ്പോർട്ട് നീതി ആയോഗിൻ്റേതാണ്. അതും 40% ത്തിലേറെ കുഞ്ഞുങ്ങൾ underweight ആണത്രേ. 
5 നും 12 വയസിനും ഇടയിലുള്ള കുട്ടികളിൽ 79% വിളർച്ച ഉള്ളവരാണ്. വളർച്ചയല്ല, വിളർച്ച.
അത് ഓരോ വർഷവും കുറയുകയല്ല, കൂടി വരുകയാണ് എന്നു കൂടി റിപ്പോർട്ടിലുണ്ട്.

ഗർഭിണികളായ സ്ത്രീകളിൽ 62.5% അനീമിക് ആണത്രേ!!!
പൊതുവേ സ്ത്രീകളിൽ 65% അനീമിക് ആണ്.

3.65 കോടി മനുഷ്യർ ഫ്രീ റേഷനെ മാത്രം ആശ്രയിച്ചാണത്രേ ജീവിക്കുന്നത്.😥

കേന്ദ്ര സർക്കാരിൻ്റെ ജൽ ശക്തി റിപ്പോർട്ടനുസരിച്ച് 50% ആളുകൾക്ക് പോലും കുടിക്കാൻ നല്ല വെള്ളം കിട്ടുന്നില്ല. ഗാന്ധിനഗറിൽ മലിനജലം കുടിച്ച് ടൈഫോയ്ഡ് ബാധിച്ചവരുടെ വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്.

ശിശു മരണ നിരക്ക് 31.2 ആണത്രേ!!😥
പെൺ ഭ്രൂണഹത്യ 4.5%😥 പെൺകുഞ്ഞുങ്ങൾ ജനിച്ചാലും 5 വയസു പോലും ജീവിക്കാത്തത്  6.8%😥 ഇനിയും വളർന്നാലോ വളർച്ച ഇല്ലാത്തവരും വിളർച്ച ബാധിച്ചവരും.

ഹൈസ്കൂളിൽ വരെ പഠിക്കാൻ പോകുന്നത് 46.5% പെൺകുട്ടികൾ മാത്രം.
കോളേജ് വരെ എത്തുന്നത് 10% പോലുമില്ലത്രേ!!!

ഡിജിറ്റൽ ഇന്ത്യയിലെ 48.8% ഗുജറാത്തി സ്ത്രീകൾക്ക് മൊബൈൽ നമ്പർ ഇല്ല.
30% സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ല.

കേരളം 'അതി'ദാരിദ്യമുക്തമായതിനെ പരിഹസിക്കുന്നവരുണ്ടല്ലോ. ഗുജറാത്തിലെ അതി ദാരിദ്യം 11.6% ആണ്.

പട്ടിണിയാണ്
കുടിക്കാൻ നല്ല വെള്ളമില്ല
ആളുകൾക്ക് വിദ്യാഭ്യാസമില്ല
ആളുകൾക്ക് ജോലിയുണ്ട്. പക്ഷേ, വിദ്യാഭ്യാസം ഇല്ലാത്തതിനാൽ കുറഞ്ഞ ജോലിയും കുറഞ്ഞ കൂലിയും.
സ്കൂളുകളുടെയും
ആശുപതികളുടെയും അവസ്ഥ പരിതാപകരം.

ഇതെല്ലാം നിൽക്കുമ്പോഴും ഗുജറാത്തിലെ per capita ഇൻകവും ചെലവഴിക്കലും എല്ലാം ഏറ്റവും കൂടിയത് തന്നെ. കാരണം ലോകത്തിലെ ഒന്നാം നമ്പർ പണക്കാരുടെ പണത്തെ ഈ ദരിദ്രനാരായണൻമാരെ കൊണ്ട് ഹരിക്കുമ്പോൾ വലിയ അക്കങ്ങൾ കിട്ടും. അത് മതിയല്ലോ...

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും പറയുന്നത് കേട്ടു സർക്കാറിൻ്റെ ജോലി സ്കൂളുകളും ആശുപത്രികളും സ്ഥാപനങ്ങളും നടത്തുകയല്ലത്രേ. ഫെസിലിറ്റേറ്റർ ആയാൽ മതിയെന്ന്. BJP യുടെ അതേ വാദം. മുതലാളിമാർ എല്ലാം നടത്തും. സർക്കാർ സൗകര്യം ഒരുക്കി കൊടുത്താൽ മതി. നല്ല GDP, നല്ല percapita ഇൻകം.

സർക്കാരുകൾ ഇങ്ങനെ നല്ല പ്രതിമകൾ പണിതാൽ മാത്രം മതി.👌

#gujarat #SardarPatel #kerala

2026 ഫെബ്രുവരി 22, ഞായറാഴ്‌ച

EMT News

A to Z world wide ഇസ്രായേലിൽ ബോംബ് ഷെൽട്ടർ, ഇറാൻ ആക്രമണത്തിൽ തകർന്നു... അപായ സൈറൺ ഉണ്ടാകുമ്പോൾ ജനങ്ങൾ ഫ്ലാറ്റുകളും കെട്ടിടങ്ങളും വിട്ട് ഭൂമിക്കടിയിലുള്ള ബങ്കറുകൾ അഭയം തേടാറുണ്ട്. അതിലേക്കാണ് ഇറാന്റെ  മിസൈൽ അറ്റാക്ക് ഉണ്ടായത്.
15 മരണം റിപ്പോർട്ട് ചെയ്തുവെങ്കിലും മരണസംഖ്യ കൂടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ.
🔥
തലസ്ഥാന നഗരി ടെൽ അവീവിലേക്ക് ഇറാൻ തുടരെ തുടരെ മിസൈൽ അറ്റാക്ക് നടത്തി..
പ്രധാനപ്പെട്ട പല കേന്ദ്രങ്ങളും കെട്ടിടങ്ങളും തകർന്നു. 
റോഡുകളും മാർക്കറ്റുകൾക്ക് നേരെയും അറ്റാക്ക് ഉണ്ടായി എന്ന് അൽസീറ ചാനലും പറയുന്നു.
🔥
ഇറാൻ ഡ്രോൺ ആക്രമണത്തിൽ ബഹ്‌റൈനിൽ ഒരു മരണം. നിരവധി പേർക്ക് പരിക്ക്. 
🔥
3 അമേരിക്കൻ സൈനികർ ഇറാൻ ആക്രമണത്തിൽ   കുവൈത്തിൽ കൊല്ലപ്പെട്ടു.
🔥
ഇനി ചർച്ചക്ക് ഇല്ല എന്ന് ഇറാൻ... അതിന്റെ സമയം കഴിഞ്ഞു. പ്രത്യാക്രമണം വർദ്ധിപ്പിച്ചുകൊണ്ട് ഇറാൻ. .കൂടുതലും ഗൾഫ് അറബ് രാജ്യങ്ങൾക്ക് നേരെ. 
 അതോടൊപ്പം ശക്തമായി ഇസ്രായേലിന് നേരെയും മിസൈൽ ഡ്രോൺ ആക്രമണങ്ങൾ.
🔥
ഖത്തർ ദോഹയിൽ വീണ്ടും ഇറാൻ ആക്രമണം..? ഇന്നലെ ഖത്തറിന്റെ അമേരിക്കൻ എയർബേസ് മിസൈൽ ആക്രമണത്തിൽ ഇറാൻ തകർത്തിരുന്നു. 
🔥
അമേരിക്കൻ വിമാനം F 15 വെടിവെച്ചു വീഴ്ത്തി ഇറാൻ.. പൈലറ്റ് രക്ഷപ്പെട്ടു.
🔥
കുവൈത്ത്, ബഹ്‌റൈൻ, ദുബായ് എന്നിവിടങ്ങളിൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തി കൊണ്ട് ഇറാൻ...
ഗൾഫിൽ 7 സ്ഥലത്ത് ആക്രമണം..
🔥
ദുബായ് തുറമുഖം ലക്ഷ്യമാക്കി ഇറാൻ അനവധി മിസൈൽ തൊടുത്തു വിട്ടു. എല്ലാം UAE സേന പ്രതിരോധിച്ചു നിർവീര്യമാക്കി. ദുബായ് ൽ സ്ഫോടന പരമ്പര തന്നെ ഉണ്ടായി 
🔥
ഇസ്രായേൽ ലബനനിൽ വ്യോമ ആക്രമണം നടത്തി...
31 പേര് കൊല്ലപ്പെട്ടു.
149 പേര്ക്ക് പരിക്ക്. 
ഹിസ്ബുള്ള നേതാവും കൊല്ലപ്പെട്ടു. 
🔥
ഇതു വരെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിൽ  ഗൾഫിൽ റിപ്പോർട്ട് ചെയ്തത് 6 മരണം.
🔥
 ദുബായിയുടെ തന്ത്രപ്രധാനമായ ഭാഗങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസം ഇറാൻ ഡ്രോണ്കളും മിസൈലുകളും തൊടുത്തു വിട്ടുകൊണ്ടിരിക്കുകയാണ്. അബുദാബിയിലും ദുബായിലും ഉള്ള അമേരിക്കൻ എയർ ബേസ് അതിന്റെ ഭാഗങ്ങൾ ഇറാൻ ആക്രമണങ്ങളിൽ തകർന്നിരുന്നു. 
🔥
 ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അബുദാബി സായിദ് വിമാനത്താവളം എന്നിവക്ക് നേരെയും കഴിഞ്ഞദിവസം ഇറാൻ ആക്രമണം നടത്തി. UAE സേന അതിനെ പ്രതിരോധിച്ച് നിർവീര്യമാക്കിയെങ്കിലും മിസൈലുകളുടെ കഷ്ണങ്ങളും അവശിഷ്ടങ്ങളും പതിച്ച് പലയിടങ്ങളിലും കേടുപാടുകൾ സംഭവിച്ചു. സ്റ്റാഫുകൾക്ക് പരിക്കുകളും പറ്റി. 
🔥
UAE യിൽ നടന്ന ഈ ആക്രമണങ്ങളിൽ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. നാൽപ്പത്തിലേറെ പേർക്ക് പരിക്കുകൾ ഉണ്ട്. 
🔥
UAE എന്തിനും സജ്ജമാണ് എന്നും പ്രവാസികളും സ്വദേശികളും വിഷയത്തിൽ ആശങ്ക വേണ്ട എന്നും ഔദ്യോഗിക അറിയിപ്പ് ഉണ്ട്.. UAE പ്രതിരോധസേന കരുത്തുറ്റതാണ് രാജ്യത്തേക്ക് വരുന്ന ഏത് മിസൈൽ അറ്റാക്കുകളെയും പ്രതിരോധിക്കുന്നുണ്ട് എന്നും പത്രക്കുറിപ്പിൽ അറിയിച്ചു. 
🔥
അബുദാബി യിലെ അൽ സലാം നെവൽ ബേസ് ഇറാൻ ഡ്രോണുകൾ ആക്രമിച്ചവയിൽ പെടും. 
2 കണ്ടെയ്നറുകൾ തീ
പിടിച്ചിട്ടുണ്ട്. അബുദാബി സിവിൽ ഡിഫൻസ് പിന്നീട് തീ അണച്ചു.
അബുദാബി ശക്ബൂത്ത് ആശുപത്രി ലക്ഷ്യമാക്കിയും ഡ്രോൺ ആക്രമണം നടന്നു. ഉടൻ തന്നെ അത് നിർവീര്യമാക്കി.
🔥
UAE ലക്ഷ്യമാക്കി 21 ഡ്രോണ്കൾ ഇന്നലെ ഇറാൻ അയച്ചു.  എല്ലാം നിർവീര്യമാക്കി 
 കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 
165 ബാലിസ്റ്റിക്ക് മിസൈലുകൾ, 2 ക്രൂയിസ് മിസൈലുകൾ, 541 ഡ്രോണുകൾ UAE ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടു..
അതിൽ 311 ഡ്രോണുകൾ  UAE പ്രതിരോധ സേന  നിർവീര്യമാക്കി. എല്ലാ ബാലിസ്റ്റിക് മിസൈലുകളും നിർവീര്യമാക്കി.
🔥
ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം തുടരുന്നു..ഇറാനെ ചർച്ചക്ക് വിളിച്ച് അമേരിക്കൻ പ്രസിഡന്റ്.. എന്നാൽ ചർച്ചയ്ക്ക് തയ്യാറല്ല എന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.. ഞങ്ങളുടെ രാജ്യത്തിനുണ്ടായ നഷ്ടത്തിന് കനത്ത തിരിച്ചടി നൽകും എന്നും ഇറാൻ.
🔥
ഇറാനിലുള്ള UAE യുടെ എംബസി അടക്കുന്നു നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും..
UAE യിൽ ഇറാൻ നടത്തിയ ഡോൺ ആക്രമങ്ങൾക്കുള്ള പ്രതിഷേധ സൂചകമായി ആണ് ഇത്.
UAE ഓഹരി വിപണി ഇന്ന് തുറന്നിട്ടില്ല. UAE യിൽ ഗവർമെന്റ് മേഖലകളും  ചില സ്വകാര്യ മേഖല സ്ഥാപനങ്ങളും ഇന്ന് അവധി നൽകിയിട്ടുണ്ട്. 
 ഏറ്റവും കൂടുതൽ വാഹനത്തിരക്കുകൾ ഉണ്ടാകുന്ന പ്രധാന ഹൈവേ റോഡുകളും മറ്റു വാണിജ്യ കേന്ദ്രങ്ങളും  ശൈഖ് സായിദ് റോഡ് , എമിറേറ്റ്സ് റോഡ് ഉൾപ്പെടെ വാഹനത്തിരക്ക് ഇന്ന് അനുഭവപ്പെടുന്നില്ല. 
🔥
ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ ഒരു മരണം കൂടി. 32 പേർക്ക് പരിക്ക്..
അമേരിക്കയുടെ യുദ്ധ  കപ്പലിലേക്ക് ഇറാന്റെ മിസൈൽ അറ്റാക്ക് തുടരെത്തുടരെ ഉണ്ടായി എല്ലാം പ്രതിരോധിച്ചു എന്ന് അമേരിക്ക. 
🔥
 അമേരിക്കയുടെ F 15 വിമാനം ഇറാൻ കുവൈത്തിൽ വെടിവെച്ചു വീഴ്ത്തി. പൈലറ്റ് രക്ഷപ്പെട്ടു എങ്കിലും വിമാനം തകർന്നു വീണു. 
🔥
 ഇറാന്റെ ഒൻപതിലേറെ നാവിക പടക്കപ്പലുകൾ മിസൈൽ അറ്റാക്കിൽ മുക്കി എന്ന് അമേരിക്കയുടെ അവകാശം.
ബ്രിട്ടന്റെ നാലോളം എണ്ണക്കപ്പലുകൾ ഡ്രോൺ അറ്റാക്കിൽ തകർത്തു എന്ന് ഇറാന്റെ അവകാശം.
🔥
ഇറാന്റെ നാവിക ആസ്ഥാനം തകർത്തു എന്ന് അമേരിക്ക.
ഇറാന്റെ ബാക്കിയുള്ള കപ്പലുകൾ കൂടി തകർക്കും എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രമ്പ്..
ഇറാന്റെ ബാലിസ്ടിക് മിസൈൽ ശേഖരങ്ങളും തകർത്തു എന്ന് അമേരിക്കൻ ഇസ്രായേൽ സഖ്യസേന. 
ഇറാന്റെ യുദ്ധക്കപ്പലും തകർത്തു എന്ന് അവകാശവാദം. 
 എന്നാൽ ഇറാൻ ഇതിന് പ്രതികരിച്ചിട്ടില്ല.
🔥
UAE യിൽ  ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നു. 3 മരണമാണ് റിപ്പോർട്ട് ചെയ്തത് ഇതുവരെ. 
നിരവധി പേർക്ക് പരിക്ക്....പരിക്കുപറ്റിയവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ട്.
🔥
അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ഇറാൻ പ്രതിരോധമന്ത്രി... അല്ലാതെ രാജ്യങ്ങൾ അല്ല..അമേരിക്കയെ സഹായിക്കുന്ന സൈനികരെയും ഞങ്ങൾ നേരിടും.. ഏതറ്റം വരെയും ഞങ്ങൾ പോകും.. എന്നും മന്ത്രി..
🔥
 അയൽക്കാരെ അയൽ രാജ്യങ്ങളെ ആക്രമിക്കരുത്. ഇറാൻ ഒറ്റപ്പെടും എന്ന് താക്കീത് നൽകി UAE ഭരണകൂടം. 
🔥
ഇസ്രായേലിനു എതിരെ ചൈനയും. യുദ്ധം നിർത്തണമെന്നും മേഖലയിൽ സമാധാനം കൈവരുത്തണമെന്നും ആഹ്വാനം.
ഇറാനെ ആക്രമിച്ചത് നീതികരിക്കാൻ ആകില്ല സൈനിക നടപടി നിർത്തണം എന്നും ചൈനീസ് പ്രസിഡന്റ്.
🔥
ഇറാൻ പരമോന്നത നേതാവ് ഖമനിയി യുടെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് പുടിന്റെ അനുശോചനം.
ശനിയാഴ്ച ഇസ്രയേൽ സൈന്യം ഇറാന്റെ ഔദ്യോഗിക പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈൽ ആക്രമണത്തിൽ അദ്ദേഹവും മകളും മരുമകനും പേരക്കുട്ടിയും നിരവധി ഉദ്യോഗസ്ഥരും മന്ത്രിമാരും സെക്യൂരിറ്റി ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. 
🔥
ഇതിനിടയിൽ ഇസ്രായേൽ യുദ്ധ വിമാനങ്ങൾ ഇറാനിൽ ആക്രമണം തുടരുന്നു. 
ഇറാന്റെ നാവികസേന കേന്ദ്രവും യുദ്ധവിമാനങ്ങളും റൺവേ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. 
🔥
 അമേരിക്ക ഇസ്രായേൽ ഇറാൻ  മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഒമാൻ എന്ന രാജ്യത്തേക്ക് ഗ്രാൻഡ് അറ്റാക്ക് ആദ്യദിവസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ തുറമുഖത്ത് ഉണ്ടായിരുന്ന ഈജിപ്ഷ്യൻ കപ്പലിലേക്ക് ഡ്രോൺ ആക്രമണം ഉണ്ടായി. തീ പിടിച്ചെങ്കിലും നിയന്ത്രണ വിധേയമാക്കി. ഇറാൻ അയച്ച ചില ഡ്രോണുകൾ ഒമാൻ ഖുദും തുറമുഖ നഗരത്തിലെ ഇൻഡസ്ട്രിയൽ മെക്കാനിക്ക് കെട്ടിടത്തിൽ വീണു ചില ജോലിക്കാർക്ക് പരിക്കു പറ്റി. 
🔥
ഏതായാലും അമേരിക്ക ഇറാൻ സംയുക്തമായി ഇറാനെതിരെ നടത്തുന്ന ഈ ആക്രമണവും ഗൾഫ് രാജ്യങ്ങൾക്ക് മേലെ ഇറാൻ നടത്തുന്ന പ്രത്യാക്രമണവും, സൗദി ബഹറിൻ ഖത്തർ കുവൈത്ത്  UAE ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ അടക്കം എല്ലാ പ്രവാസികൾക്കും അതുപോലെ സ്വദേശികൾക്കും ചെറിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.. പക്ഷേ പാനിക്ക് ആകേണ്ട കാര്യമില്ല എല്ലാ രാജ്യങ്ങളും ഇറാൻ മിസൈൽ ഡ്രോണുകളെ പ്രതിരോധിക്കുവാനുള്ള കാര്യത്തിൽ സർവ്വ സജ്ജരാണ് എന്ന് പ്രതിരോധ സേനകൾ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. 
🔥
 ഗൾഫ് രാജ്യങ്ങളിൽ അവശ്യസാധനങ്ങൾ ജനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ല എന്ന് വിവിധ ലോജിസ്റ്റിക്ക് ഭക്ഷ്യ കമ്പനികൾ അറിയിച്ചിട്ടുണ്ട്.
 ലുലു ഗ്രൂപ്പിന്റെ എല്ലാ ഗൾഫ് രാജ്യങ്ങളിലെ ശാഖകളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ തയ്യാറാണ് എന്നും, ലുലുവിന്റെ ലോജിസ്റ്റിക് ഗോഡൗണുകളിൽ ഈ നോമ്പ് മുഴുവനും പെരുന്നാൾ വരെയും അത് കഴിഞ്ഞു ഉള്ള ദിവസങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ തയ്യാറാണെന്ന് ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു.
➖➖➖➖➖➖➖
EMT News today.

2026 ഫെബ്രുവരി 21, ശനിയാഴ്‌ച

ഇന്ത്യ ഇപ്പോൾ

A to Z world wide newsട്രംപിന്റെ വേറെ ഒരു വീഡിയോ കറങ്ങി നടപ്പുണ്ട്, ബോർഡ് ഓഫ് പീസ് മീറ്റിൽ എന്തോ ആണ്, ഇന്ത്യൻ പാക്സിതാൻ പ്രധിനിധികൾ ഒക്കെ ഉണ്ട്, പറയുന്നത് ഇതാണ്.

"ഞാൻ ആണ് യുദ്ധം നിർത്തലാക്കിയത്, 25 കോടി ജനങ്ങളുടെ ജീവൻ ഞാൻ രക്ഷിച്ചു, ഇവർക്ക് യുദ്ധം നിർത്താൻ താല്പര്യം ഇല്ലായിരുന്നു. ഞാൻ ഇവരെ രണ്ടു പേരെയും വിളിച്ചു, യുദ്ധം നിർത്തിയില്ല എങ്കിൽ 200% താരിഫ് വയ്ക്കും എന്ന് പറഞ്ഞു, അമേരിക്കയുമായി ഇവർക്ക് നല്ല കച്ചവടം ഉണ്ട്, പണം ആണല്ലോ വലുത്, അത് പേടിച്ച് യുദ്ധം നിർത്തി"

ഇതാണ് പറഞ്ഞത് ചുരുക്കി ഇട്ടാൽ, വീഡിയോ കമന്റിൽ ഇടാം 

പാകിസ്താന്റെ കാര്യം പോട്ടെ, അവന്മാർക്ക് ഈ അപമാനം ഒന്നും പുത്തരിയല്ല, പക്ഷെ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യയെ ഇങ്ങനെ അപമാനിക്കുന്നത്? 

ആദ്യം യുദ്ധം നിർത്തിച്ചത് താൻ ആണെന്ന് പറഞ്ഞു, അത് ഇപ്പൊ വീണ്ടും ആവർത്തിച്ച് കൂടുതൽ പറയുന്നു

പിന്നെ താരിഫ് കൂട്ടി 50% ആക്കി

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ല എന്ന് പറയുന്നു.

മോദിയുടെ കരിയർ അവസാനിപ്പിക്കാൻ കഴിയും എന്ന് പറയുന്നു.

നോക്കിയാൽ ഇനിയും കാണും.

ഇനിയെങ്കിലും ഒന്ന് വാ തുറന്ന് പ്രതികരിക്കുമോടെ? 56 ഇഞ്ചിന് പറ്റില്ലെന്ന് മനസിലായി, അറ്റ്‌ലീസ്റ്റ് അടിമകൾ എങ്കിലും എന്തെങ്കിലും പറഞ്ഞ് ഇയാളെ തള്ളി പറയുമോ?

ആരോ പറഞ്ഞത് പോലെ ഇന്ത്യക്ക് ഇപ്പൊ രാജ്യത്ത് ഒരു പ്രധാനമന്ത്രി, അമേരിക്കയിൽ നിന്നുമൊരു പ്രധാനമന്ത്രി 🤦‍♂️
1. നോക്കി വായിക്കാൻ പോലും ഇംഗ്ലീഷ് അറിയാത്ത..
2. എഴുതാൻ അറിയില്ലെങ്കിലും 5 ലക്ഷത്തിന്റെ പേന ഉപയോഗിക്കുന്ന 
3 കുളിക്കില്ലെങ്കിലും പത്തുലക്ഷത്തിന്റെ “വളിവാസു വളിവാസു ” എന്ന സ്വന്തം പേരാഴുതിയ കൊട്ടിടുന്ന 
4. പത്രക്കാരെ കണ്ടാൽ കണ്ടം വഴി ഓടുന്ന...
5. ടെലി പ്രോംപ്റ്റർ പണി മുടക്കിയാൽ സ്റ്റേജിൽ നിന്ന് വിയർക്കുന്ന...
6. സാധാരണക്കാരോട് ഇടപെടാത്ത...
7. ചെളിവെള്ളത്തിൽ ഒരു പൈപ്പിട്ട് സ്റ്റൗവ്‌ കത്തിക്കാമെന്ന് പറയുന്ന, റഡാറിന്റെ കണ്ണ് വെട്ടിക്കാൻ മേഘമുള്ള സമയത്ത് വിമാനം പറത്തിയാൽ മതി എന്ന് പറയുന്ന...
8. കാലാവസ്ഥാമാറ്റമെന്നാൽ വയസ്സ് കൂടുമ്പോൾ തോന്നുന്നതാണെന്ന് കുട്ടികൾക്ക് മറുപടി നൽകുന്ന....
9. നാല് ജനന തീയതി ഉള്ള...
10. റെയിൽവേ സ്റ്റേഷൻ ഉണ്ടാവുന്നതിന് മുൻപ് അവിടെ ചായക്കച്ചവടം നടത്തിയ...
11. ലോകത്ത് 'എന്റെയർ പൊളിറ്റിക്കൽ സയൻസിൽ' ഡിഗ്രിയുള്ള ഒരേയൊരാളായ...
12. കൂടെ പഠിച്ച ഒരു സഹപാഠിപോലുമില്ലാത്ത.
13. ഒരു ലക്ഷം കള്ളവോട്ടിനു ജയിച്ച 
14. വെള്ളത്തിൽ വളിയിട്ടാൽ നുരവരുമന്ന്   ലോകത്തോട് വിളിച്ചു പറഞ്ഞ 
15. അഞ്ചു വയസ്സിൽ ഹിമകരടിയെ ആറ്റിൽ ചാടി  രക്ഷിച്ച 
16. ജീവിതത്തിൽ ആസ്വദിക്കാൻ കഴിഞ്ഞ കാര്യം  റെയിൽവേ ട്രാക്കിൽ തൂറുന്നത് എന്ന് പറഞ്ഞ 
17.നോട്ട് നിരോധിച്ചു കള്ളപ്പണം എല്ലാതാക്കിയ 
18. മങ്കി ബാത്തിലൂടെ ലോകത്തെ കിടുകിടാ ചിരിപ്പിച്ച 
19. സ്വന്തം ഭൂമി കയ്യേറിയ ചൈനയുടെ മുമ്പിൽ കുനിഞ്ഞു നിന്ന 
20. ട്രമ്പിനെ പേടിച്ചു യുദ്ധം നിർത്തിയ 
21.രാജ്യത്തെ എല്ലാ കലാപങ്ങളുടെയും മുഖ്യശില്പി എന്ന് ബിബിസിയിലൂടെ ലോകം കണ്ട 
22. മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മരണങ്ങളുടെ വ്യാപാരി എന്ന് മുഖത്തുനോക്കി വിളിച്ചപ്പോൾ ഉത്തരംമുട്ടി ഇളിച്ചു നിന്ന
23. മറ്റു രാജ്യങ്ങളിൽ 57 രൂപക്ക് വിൽക്കുന്ന പെട്രോൾ അദാനിക്ക്‌ വേണ്ടി 110ന് വിൽക്കുന്ന 
24 ഇല്ലാത്ത ബസ്സ്റ്റാൻഡിൽ 18 വർഷം   പിച്ചതെണ്ടിയ ജീവിച്ച മഹാൻ 
25 നൊൺ ബയോളജിക്കൽ ജനനം ആദ്യമായി  വളിവാസുവിനെ കണ്ടത് ഹർദ്വാറിലെ കിണറ്റിൽ  മുതലകളുമായി മല്ലിടുമ്പോൾ ആണ് 
26 ഇലക്ഷൻ അടുക്കുമ്പോൾ മാത്രം start action camera ധ്യാനം.
27. ചിരിക്കുമ്പോൾ പട്ടി അപ്പം കടിച്ച പോലെ തോന്നിക്കുന്ന
28 എപ്സ്റ്റീൻ ഫയലിൽ കുഞ്ഞുങ്ങളെ പീഡിപ്പിച്ച
ഇനിയെങ്കിലും നിങ്ങൾ പറയൂ...
ആരാണ് ആ മനുഷ്യ മൃഗം

ഇന്ത്യ മുമ്പ്

A to Z world wide newsഇന്ത്യാ US കരാർ മോങ്ങിജിയോട് കുനിയാൻ പറഞ്ഞപ്പോൾ ട്രംപിൻ്റെ മുന്നിൽ മുട്ടിലിഴയുന്ന നട്ടെല്ലില്ലാത്തവൻ്റെ കീഴടങ്ങലാണ് നാം കണ്ടത്.

ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് ഇതെന്നും ട്രമ്പിൻ്റേത് ഇന്ത്യയോടുള്ള സാമ്പത്തിക ഭീഷണിയാണെന്നും പറയാനുള്ള ചങ്കൂറ്റം കാണിച്ചത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമാണ്.

ദുർബലനായ ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നതിന് ഉദാഹരമാണ് ട്രമ്പിൻ്റെ ഈ വിരട്ടൽ...

ഈ അവസരത്തിൽ ഈയൊരു കഥ പറയാതിരിക്കാനാവില്ല;
         ഒരു പഴയ കഥ.....👇

ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ്‌ എം കെ നാരായണൻ പറഞ്ഞ ഈ കഥ ഇന്ന് ഏറെ പ്രസക്തമാണ്.

▪️2005 ജുലൈ 17 രാത്രിയാണ് കഥാ സന്ദർഭം. ജുലൈ 18 നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻ മോഹൻ സിംഗും അമേരിക്കൻ പ്രസിഡണ്ട്‌ ജോർജ്ജ്‌ ബുഷും ചേർന്ന് വൈറ്റ്‌ ഹൗസിനു മുന്നിൽ വച്ച്‌ പ്രഖ്യാപിക്കാൻ പോകുന്നത്.

രാത്രി പെട്ടെന്ന് മൻമോഹൻ സിംഗ്‌ ഇന്ത്യൻ സംഘത്തെ വിളിച്ച്‌ നാളെ ഈ കരാർ പ്രഖ്യാപനമില്ല എന്ന് പറയുന്നു. സംഘാംഗങ്ങളെല്ലാം സ്തബ്ധരായിപ്പോയി. കരാർ പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്ക്‌ മുമ്പ്‌ ഇന്ത്യ പിന്മാറുകയോ, അതും അമേരിക്കയിൽ വെച്ച്......? 

കാരണമൊന്നുമില്ലാതെ മൻ മോഹൻ സിംഗ് ഇങ്ങനെ പറയില്ല എന്ന് അദ്ദേഹത്തെ നന്നായി അറിയുന്ന സംഘാംഗങ്ങൾ പരസ്പരം പറഞ്ഞു.

അമേരിക്ക ഇന്ത്യയോട് പറഞ്ഞ 6 മുതൽ 8 വരെയുള്ള ആണവ റിയാക്ടറുകൾ  നൽകാം എന്ന വാക്കിൽ  നിന്ന് കരാർ പ്രഖ്യാപനത്തിൻ്റെ അവസാന മണിക്കൂറുകളിൽ പരമാവധി 8 ൽ നിന്നും 2 എണ്ണം എന്നതിലേക്ക് അമേരിക്കൻ പ്രസിഡൻ്റ് മാറ്റുന്നു. നട്ടെല്ലില്ലാത്ത പ്രധാനമന്ത്രിയായിരിക്കും ( മോദിയെ പോലെ ) എന്നും അദ്ദേഹത്തെ സമ്മർദ്ധത്തിലാക്കിയാൽ തങ്ങൾക്ക് മുന്നിൽ അവസാന നിമിഷം അവർ കിഴടങ്ങും എന്ന തോന്നലിൽ ആയിരിക്കാം ബുഷ് ഇങ്ങനെയൊരു തീരുമാനത്തിലെത്താനുണ്ടായ കാരണവും ലോക പോലീസ് എന്ന അമേരിക്കയുടെ മാടമ്പി വിശ്വാസവും.

എന്നാൽ ആ സമ്മർദ്ദത്തിന് വഴങ്ങാതെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ "'പോയി പണി നോക്കിനെടാ" എന്ന് ആ രാത്രിയിൽ തന്നെ വൈറ്റ്‌ ഹൗസിനെ അറിയിക്കുന്നു.

അപകടം മണത്ത ബുഷ് ആ നട്ടപ്പാതിരയ്ക്ക്‌ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസിനെ മൻമോഹൻ സിംഗ്‌ താമസിക്കുന്ന ഹോട്ടലിലേക്ക് അയക്കുന്നു. എന്നാൽ മനമോഹൻ സിംഗ് കാണാൻ അനുവാദം കൊടുത്തില്ല.

റൈസ്‌ നേരെ വിദേശകാര്യ മന്ത്രി നട്‌വർ സിംഗിനെ കണ്ട് ഇന്ത്യയുമായി നേരത്തെ പറഞ്ഞ കരാർ പ്രകാരം തന്നെ അമേരിക്ക നിൽക്കാം എന്ന് ബുഷ്‌ സമ്മതിച്ചതായി അറിയിക്കുന്നു.രാത്രി 12.05 ന് മൻ മോഹൻ സിംഗ്‌ രാവിലെ കരാർ പ്രഖ്യാപിക്കാമെന്ന് അവരോട് സമ്മതിക്കുന്നു.

അന്ന് അർധരാത്രിയിൽ ലോക രാജാവെന്ന് നടിക്കുന്ന അമേരിക്കക്ക് കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും മനസ്സിലായി ഇന്ത്യ എന്ന രാജ്യത്തിന്റെ ഇച്ഛാശക്തി. "പോയി പണി നോക്ക്‌ "എന്ന് പറയേണ്ടവരോട് പറയേണ്ട സമയത്ത് പറയുന്ന ഇന്ത്യയുടെ ആർജ്ജവം കണ്ട്‌ ബുഷ്‌ പോലും വിറച്ചു.

1971 ൽ ഇന്ത്യാ പാക് യുദ്ധാനന്തരം ബംഗ്ലാദേശിനെ സ്വതന്ത്രയാക്കാനുള്ള ഇന്ത്യൻ നീക്കത്തെ എതിർത്ത അമേരിക്കൻ പ്രസിഡണ്ട്‌ റിച്ചാർഡ് നിക്സണോട്‌ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിരൽ ചൂണ്ടി 
" പോയി പണി നോക്ക്‌ " എന്ന് പറഞ്ഞത്, മൻമോഹൻസിംഗ് കാൽ നൂറ്റാണ്ടിന് ശേഷം ബുഷിനെ വീണ്ടും ഓർമ്മിച്ച ദിനമായിരുന്നു അത്..!

രാജ്യത്തിൻ്റെ ആത്മാഭിമാനം ട്രമ്പിന് മുന്നിൽ അടിയറവ് വെച്ച് മുട്ടിലിഴയുന്ന പ്രധാനമന്ത്രിയും കൂട്ടാളികളും അറിയണം, ഇന്ത്യൻ ഭരണാധികാരികളുടെ വീറിൻ്റെയും ആർജ്ജവത്തിൻ്റെയും ഇഛാശക്തിയുടെയും ചരിത്രം.👌