google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : ഇന്ത്യ മുമ്പ്

2026 ഫെബ്രുവരി 21, ശനിയാഴ്‌ച

ഇന്ത്യ മുമ്പ്

A to Z world wide newsഇന്ത്യാ US കരാർ മോങ്ങിജിയോട് കുനിയാൻ പറഞ്ഞപ്പോൾ ട്രംപിൻ്റെ മുന്നിൽ മുട്ടിലിഴയുന്ന നട്ടെല്ലില്ലാത്തവൻ്റെ കീഴടങ്ങലാണ് നാം കണ്ടത്.

ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് ഇതെന്നും ട്രമ്പിൻ്റേത് ഇന്ത്യയോടുള്ള സാമ്പത്തിക ഭീഷണിയാണെന്നും പറയാനുള്ള ചങ്കൂറ്റം കാണിച്ചത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമാണ്.

ദുർബലനായ ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നതിന് ഉദാഹരമാണ് ട്രമ്പിൻ്റെ ഈ വിരട്ടൽ...

ഈ അവസരത്തിൽ ഈയൊരു കഥ പറയാതിരിക്കാനാവില്ല;
         ഒരു പഴയ കഥ.....👇

ഇന്ത്യയുടെ മുൻ സുരക്ഷാ ഉപദേഷ്ടാവ്‌ എം കെ നാരായണൻ പറഞ്ഞ ഈ കഥ ഇന്ന് ഏറെ പ്രസക്തമാണ്.

▪️2005 ജുലൈ 17 രാത്രിയാണ് കഥാ സന്ദർഭം. ജുലൈ 18 നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻ മോഹൻ സിംഗും അമേരിക്കൻ പ്രസിഡണ്ട്‌ ജോർജ്ജ്‌ ബുഷും ചേർന്ന് വൈറ്റ്‌ ഹൗസിനു മുന്നിൽ വച്ച്‌ പ്രഖ്യാപിക്കാൻ പോകുന്നത്.

രാത്രി പെട്ടെന്ന് മൻമോഹൻ സിംഗ്‌ ഇന്ത്യൻ സംഘത്തെ വിളിച്ച്‌ നാളെ ഈ കരാർ പ്രഖ്യാപനമില്ല എന്ന് പറയുന്നു. സംഘാംഗങ്ങളെല്ലാം സ്തബ്ധരായിപ്പോയി. കരാർ പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്ക്‌ മുമ്പ്‌ ഇന്ത്യ പിന്മാറുകയോ, അതും അമേരിക്കയിൽ വെച്ച്......? 

കാരണമൊന്നുമില്ലാതെ മൻ മോഹൻ സിംഗ് ഇങ്ങനെ പറയില്ല എന്ന് അദ്ദേഹത്തെ നന്നായി അറിയുന്ന സംഘാംഗങ്ങൾ പരസ്പരം പറഞ്ഞു.

അമേരിക്ക ഇന്ത്യയോട് പറഞ്ഞ 6 മുതൽ 8 വരെയുള്ള ആണവ റിയാക്ടറുകൾ  നൽകാം എന്ന വാക്കിൽ  നിന്ന് കരാർ പ്രഖ്യാപനത്തിൻ്റെ അവസാന മണിക്കൂറുകളിൽ പരമാവധി 8 ൽ നിന്നും 2 എണ്ണം എന്നതിലേക്ക് അമേരിക്കൻ പ്രസിഡൻ്റ് മാറ്റുന്നു. നട്ടെല്ലില്ലാത്ത പ്രധാനമന്ത്രിയായിരിക്കും ( മോദിയെ പോലെ ) എന്നും അദ്ദേഹത്തെ സമ്മർദ്ധത്തിലാക്കിയാൽ തങ്ങൾക്ക് മുന്നിൽ അവസാന നിമിഷം അവർ കിഴടങ്ങും എന്ന തോന്നലിൽ ആയിരിക്കാം ബുഷ് ഇങ്ങനെയൊരു തീരുമാനത്തിലെത്താനുണ്ടായ കാരണവും ലോക പോലീസ് എന്ന അമേരിക്കയുടെ മാടമ്പി വിശ്വാസവും.

എന്നാൽ ആ സമ്മർദ്ദത്തിന് വഴങ്ങാതെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ "'പോയി പണി നോക്കിനെടാ" എന്ന് ആ രാത്രിയിൽ തന്നെ വൈറ്റ്‌ ഹൗസിനെ അറിയിക്കുന്നു.

അപകടം മണത്ത ബുഷ് ആ നട്ടപ്പാതിരയ്ക്ക്‌ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസിനെ മൻമോഹൻ സിംഗ്‌ താമസിക്കുന്ന ഹോട്ടലിലേക്ക് അയക്കുന്നു. എന്നാൽ മനമോഹൻ സിംഗ് കാണാൻ അനുവാദം കൊടുത്തില്ല.

റൈസ്‌ നേരെ വിദേശകാര്യ മന്ത്രി നട്‌വർ സിംഗിനെ കണ്ട് ഇന്ത്യയുമായി നേരത്തെ പറഞ്ഞ കരാർ പ്രകാരം തന്നെ അമേരിക്ക നിൽക്കാം എന്ന് ബുഷ്‌ സമ്മതിച്ചതായി അറിയിക്കുന്നു.രാത്രി 12.05 ന് മൻ മോഹൻ സിംഗ്‌ രാവിലെ കരാർ പ്രഖ്യാപിക്കാമെന്ന് അവരോട് സമ്മതിക്കുന്നു.

അന്ന് അർധരാത്രിയിൽ ലോക രാജാവെന്ന് നടിക്കുന്ന അമേരിക്കക്ക് കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും മനസ്സിലായി ഇന്ത്യ എന്ന രാജ്യത്തിന്റെ ഇച്ഛാശക്തി. "പോയി പണി നോക്ക്‌ "എന്ന് പറയേണ്ടവരോട് പറയേണ്ട സമയത്ത് പറയുന്ന ഇന്ത്യയുടെ ആർജ്ജവം കണ്ട്‌ ബുഷ്‌ പോലും വിറച്ചു.

1971 ൽ ഇന്ത്യാ പാക് യുദ്ധാനന്തരം ബംഗ്ലാദേശിനെ സ്വതന്ത്രയാക്കാനുള്ള ഇന്ത്യൻ നീക്കത്തെ എതിർത്ത അമേരിക്കൻ പ്രസിഡണ്ട്‌ റിച്ചാർഡ് നിക്സണോട്‌ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിരൽ ചൂണ്ടി 
" പോയി പണി നോക്ക്‌ " എന്ന് പറഞ്ഞത്, മൻമോഹൻസിംഗ് കാൽ നൂറ്റാണ്ടിന് ശേഷം ബുഷിനെ വീണ്ടും ഓർമ്മിച്ച ദിനമായിരുന്നു അത്..!

രാജ്യത്തിൻ്റെ ആത്മാഭിമാനം ട്രമ്പിന് മുന്നിൽ അടിയറവ് വെച്ച് മുട്ടിലിഴയുന്ന പ്രധാനമന്ത്രിയും കൂട്ടാളികളും അറിയണം, ഇന്ത്യൻ ഭരണാധികാരികളുടെ വീറിൻ്റെയും ആർജ്ജവത്തിൻ്റെയും ഇഛാശക്തിയുടെയും ചരിത്രം.👌

അഭിപ്രായങ്ങളൊന്നുമില്ല: