2 A to Z world wide news
www-malappuramnews.blogspot.com
2026 മേയ് 4, തിങ്കളാഴ്‌ച
2026 മാർച്ച് 18, ബുധനാഴ്‌ച
പെട്രോൾ പൂണ്ണമായും മാറുന്നു
A to Z world wide newsരാജ്യത്തെ പെട്രോൾ പൂർണ്ണമായി മാറുന്നു,
ഇന്ത്യയിലെ വാഹന വിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് തുടക്കമിടുന്ന തീരുമാനമായി, ഏപ്രിൽ 1 മുതൽ രാജ്യത്ത് 95 ആർ ഒ എൻ (റിസർച്ച് ഒക്ടേൻ നമ്പർ) റേറ്റിംഗ് ഉള്ള പെട്രോൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 20 ശതമാനം എഥനോൾ ചേർത്ത ഇ-20 പെട്രോൾ രാജ്യത്ത് വ്യാപകമായി അവതരിപ്പിച്ചതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇന്ധനത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള ഈ പ്രധാന നീക്കം നടക്കുന്നത്. ഈ മാറ്റം വാഹന ഉടമകൾക്കും പരിസ്ഥിതിക്കും ഒരുപോലെ ഗുണം ചെയ്യും എന്ന വിലയിരുത്തലാണ് ഉയരുന്നത്.
എന്തുകൊണ്ടാണ് 95 ആർ ഒ എൻ പെട്രോൾ?
അന്നജം അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ വിളകൾ ഫെർമെന്റേഷൻ പ്രക്രിയയിലൂടെ പ്രോസസ് ചെയ്താണ് എഥനോൾ ഇന്ധനം നിർമ്മിക്കുന്നത്. തുടർന്ന് വാറ്റൽ നടപടികളിലൂടെ ഉയർന്ന ആൽക്കഹോൾ അളവുള്ള ദ്രാവകമായി ഇത് മാറ്റുന്നു.
ഇതുവരെ സാധാരണ പെട്രോളിന് 91 മുതൽ 92 വരെ ഒക്ടേൻ റേറ്റിംഗ് ആയിരുന്നു. പുതിയ നിർദേശത്തോടെ ഇത് 95 ആയി ഉയരുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമതയും എഞ്ചിൻ പ്രകടനവും കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ള ഇന്ധനം എഞ്ചിനുള്ളിൽ ഉണ്ടാകുന്ന ‘നോക്കിങ്’ എന്ന പ്രതിഭാസം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി എഞ്ചിൻ കൂടുതൽ മൃദുവായി പ്രവർത്തിക്കുകയും, ടർബോചാർജ്ഡ് എഞ്ചിനുകളിലും ഉയർന്ന കംപ്രഷൻ അനുപാതമുള്ള എഞ്ചിനുകളിലും മികച്ച പ്രകടനം ലഭിക്കുകയും ചെയ്യും.
വാഹനങ്ങൾക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ
മെച്ചപ്പെട്ട മൈലേജ്:
എഞ്ചിനിലെ ദഹന പ്രക്രിയ കൂടുതൽ കാര്യക്ഷമമാകുന്നതിനാൽ വാഹനങ്ങൾക്ക് മികച്ച ഇന്ധനക്ഷമത ലഭിക്കും. ഇതുവഴി ദീർഘകാലത്തിൽ ഇന്ധനച്ചെലവ് കുറയ്ക്കാനും സാധിക്കും.
എഞ്ചിൻ ആയുസ്സ് വർധിക്കുന്നു:
നോക്കിങ് കുറയുന്നതോടെ എഞ്ചിൻ ഘടകങ്ങൾ ദീർഘകാലം കേടുപാടുകൾ കൂടാതെ പ്രവർത്തിക്കും. പുതിയ തലമുറ വാഹനങ്ങൾക്ക് ഇത് പ്രത്യേക ഗുണകരമാകും.
മലിനീകരണം കുറയുന്നു:
ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ള ഇന്ധനം എഞ്ചിനിൽ കൂടുതൽ പൂർണമായി കത്തുന്നതിനാൽ കാർബൺ പുറന്തള്ളൽ കുറയും. ഇതുവഴി പരിസ്ഥിതി മലിനീകരണം കുറയാൻ സഹായിക്കും.
എഥനോൾ ഉപയോഗം വർധിക്കുന്നു:
കരിമ്പും ധാന്യങ്ങളും മുതലായവയിൽ നിന്ന് നിർമ്മിക്കുന്ന എഥനോൾ ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഇന്ധനമാണ്. ഇതിന്റെ ഉപയോഗം വർധിക്കുന്നത് പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാനും സഹായകമാകും.
രാജ്യവ്യാപകമായി ബി.ഐ.എസ് (Bureau of Indian Standards) മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിലൂടെ ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും കഴിയും. നിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന എഞ്ചിൻ തകരാറുകൾ കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ, പഴയ വാഹനങ്ങൾക്ക് നിർമ്മാതാക്കൾ നൽകുന്ന ഇ-20 കൺവർഷൻ കിറ്റുകൾ ഉപയോഗിക്കുന്നവർക്കും ഈ മാറ്റം ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മൊത്തത്തിൽ, കൂടുതൽ കരുത്തുറ്റതും കുറഞ്ഞ മലിനീകരണമുള്ളതുമായ യാത്രാ അനുഭവത്തിലേക്കാണ് പുതിയ ഇന്ധന നയം വഴിയൊരുക്കുന്നത്.
എന്നിരുന്നാലും, ഈ ഇന്ധനത്തിന് ചില ദോഷങ്ങളുണ്ടെന്ന വിമർശനവും ശക്തമാണ്.
എഥനോൾ ഇന്ധനം ഉപയോഗിക്കുന്നതിലെ പ്രധാന വെല്ലുവിളികൾ
ഇന്ധനക്ഷമത കുറയാം:
പെട്രോളിനേക്കാൾ എഥനോളിന്റെ ഊർജ സാന്ദ്രത കുറവായതിനാൽ, എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് ഏകദേശം 6–7 ശതമാനം വരെ കുറഞ്ഞേക്കാം.
എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാട്:
എഥനോൾ ശക്തമായ ലായക സ്വഭാവമുള്ളതാണ്. അതിനാൽ ഇന്ധന ലൈനുകൾ, റബ്ബർ സീലുകൾ, ഗാസ്കറ്റുകൾ, ഫ്യുവൽ പമ്പുകൾ തുടങ്ങിയ ഘടകങ്ങൾ വേഗത്തിൽ കേടാകാൻ സാധ്യതയുണ്ട്.
ജലാംശം ആഗിരണം ചെയ്യുന്നു:
വായുവിലെ ഈർപ്പം എഥനോൾ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതിനാൽ ടാങ്കിൽ വെള്ളം അടിഞ്ഞുകൂടാനും, പ്രത്യേകിച്ച് ലോഹ ടാങ്കുകൾ തുരുമ്പിക്കാനും സാധ്യതയുണ്ട്.
എഞ്ചിൻ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ:
എഥനോൾ ഉള്ള ഇന്ധനം ഉപയോഗിക്കുമ്പോൾ ഫിൽട്ടറുകളിൽ തടസ്സം ഉണ്ടാകാനും, പ്രത്യേകിച്ച് ശൈത്യകാലത്ത് കോൾഡ് സ്റ്റാർട്ട് പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
പഴയ വാഹനങ്ങൾക്ക് അനുയോജ്യമല്ല:
ബി.എസ്-4 നിലവാരത്തിലും അതിന് താഴെയുള്ള വാഹനങ്ങൾ ഇ-20 (20% എഥനോൾ) ഇന്ധനത്തിന് അനുയോജ്യമായി രൂപകൽപ്പന ചെയ്തിട്ടില്ല. അതിനാൽ ഇത്തരം വാഹനങ്ങളുടെ എഞ്ചിൻ ആയുസ്സ് കുറയാൻ സാധ്യതയുണ്ട്.
എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിക്കുന്നതോടെ അറ്റകുറ്റപ്പണികളുടെ എണ്ണം കൂടാനും, റബ്ബർ ഘടകങ്ങൾ സമയബന്ധിതമായി മാറ്റേണ്ട സാഹചര്യം ഉണ്ടാകാനും ഇടയുണ്ട്. കൂടാതെ, എഥനോൾ നിർമ്മിക്കാൻ ആവശ്യമായ ഫീഡ്‌സ്റ്റോക്ക് ഉത്പാദനത്തിന് വലിയ തോതിൽ കൃഷിയോഗ്യമായ ഭൂമി വേണ്ടിവരും. ഇതിന് വേണ്ടി തദ്ദേശീയ സസ്യജാലങ്ങൾ നീക്കം ചെയ്യപ്പെടുമ്പോൾ ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടാനും ജൈവവൈവിധ്യത്തിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്. പരിസ്ഥിതിയുടെ സമഗ്ര ആരോഗ്യത്തെയും ഇത് ബാധിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇവയാണ് പ്രധാനമായും ഈ ഇന്ധന ഉപയോഗത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങൾ.
#petroleum #petrolium #petroleumproducts #petrol #petrolpump #vehicles #VehicleCare #vehiclesafety #indian #IndiaNews
2026 മാർച്ച് 17, ചൊവ്വാഴ്ച
അമേരിക്കയിൽ മറ്റൊരു സെപ്തമ്പർ11
A to Z world wide അമേരിക്കയിൽ മറ്റൊരു സെപ്റ്റംബർ 11 ആവർത്തിച്ച് അതിന്റെ കുറ്റം ഇറാന്റെമേൽ കെട്ടിവെക്കാനും അങ്ങനെ ലോകബോധത്തെ സ്വാധീനിക്കാനും മറ്റുരാജ്യങ്ങളുമായി ചേർന്ന് ഇറാനെ ആക്രമിക്കാനുമുള്ള പദ്ധതിക്ക് എപ്സ്റ്റീൻ സംഘത്തിന്റെ നേതൃത്വത്തിൽ ആലോചന നടക്കുന്നതായി ഇറാന്റെ ഫിലോസഫർകൂടിയായ നേതാവ് ലാരിജാനിയുടെ മുന്നറിയിപ്പ് സംബന്ധിച്ച് ഇന്നലെ ലോകമാധ്യമങ്ങളും അർണാബ് ഗോസ്വാമിയുൾപ്പെടെയുള്ള അതിതീവ്ര ഹിന്ദുത്വസംഘിയുൾപ്പെടെയുള്ളവർ തങ്ങളുടെ ചാനൽവഴിയും പുറത്തുവിട്ടകാര്യം പറയുന്നുണ്ട് രാഹുൽ ഈശ്വർ.
ഇത് സംബന്ധിച്ച് അർണബ് ഗോസ്വാമിയുടെ ചർച്ച എടുത്തു വെച്ചിട്ട് രാഹുൽ ഈശ്വർ പറയുന്നത്, ഞാനിത് പറയുന്നത് ഇത് കേട്ടിട്ടെങ്കിലും കേരളത്തിലെ സംഘികൾക്കും തീവ്രഹിന്ദുക്കൾക്കും മുസ്ലീംവിരുദ്ധർക്കും അല്പമെങ്കിലും വിവരം വെക്കട്ടെ എന്ന് കരുതിയാണ് എന്ന്. ഈ കാര്യം പലവട്ടം രാഹുൽ ഈശ്വർ പറയുന്നുണ്ട്. ഉത്തരേന്ത്യയിൽ ഇരുന്ന് നേരത്തേ അതിശക്തമായി സംഘപരിവാരങ്ങൾക്കുവേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന അർണാബാ ഗോസ്വാമിയുൾപ്പെടെയുള്ളവർക്ക് ബോധം വന്നിട്ടും കേരളത്തിലുള്ള സംഘികൾക്കും കൃസംഘികൾക്കും എന്തേ ബോധം വരുന്നില്ലെന്നാണ് രാഹുൽ ഈശ്വർ ചോദിക്കുന്നത്.
ഒരു കാലത്ത് തീവ്രഹിന്ദുത്വയുടെ വക്താവായിരുന്ന രാഹുൽ ഈശ്വർ ഇന്നത് ഓൺ ചെയ്യുന്നില്ല. ഓൺചെയ്യുന്നില്ലെന്നു മാത്രമല്ല, അതിനെതിരായ അതിശക്തമായ നിലപാടാണെടുക്കുന്നത്. താൻപോലും മാറി പിന്നേയും എന്തുകൊണ്ട് ജനങ്ങൾ മാറുന്നില്ലെന്ന ചോദ്യമാണ് തെറ്റിപ്പോകുന്നത്. നിങ്ങൾക്ക് ഉറയുമ്പോൾ നാട്ടുകാർ കൊത്തണം എന്നൊരു ചൊല്ലുണ്ട് നാട്ടിൽ. അത് തൽക്കാലം നടക്കില്ല രാഹുൽ. നിങ്ങളുൾപ്പെടെയുള്ളവ ആളുകൾ കേരളത്തിലെ ജനങ്ങളിൽ കുത്തിവെച്ച ഹിന്ദുത്വ വർഗീയത വളർന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ പിന്മാറി എന്ന് കരുതി അവർ പിന്മാറിയിട്ടില്ല. സമയമെടുക്കും.
അർണബ് ഗോസ്വാമിക്ക് പോലും തുടർച്ചയായി ഇറാന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്ന സാമൂഹ്യ സാഹചര്യത്തിൽ പോലും കേരളത്തിലെ ഹിന്ദുത്വവാദികൾ മാത്രം ഇല്ല ഹിന്ദു നാമധാരികൾ പോലും ഇറാനെതിരായി സംസാരിക്കുന്നത് തികഞ്ഞ ഇസ്ലാമോഫോബിയ ആവേശിച്ചത് കൊണ്ട് മാത്രമാണ്. ക്രിസ്ത്യാനികൾക്ക് അന്താരാഷ്ട്രപരമായിട്ടുള്ള ഒരുപാട് കാരണങ്ങൾ കാണും. ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറിവരെ ഇസ്ലാമോഫോബിയയ്ക്കെതിരെ ഈയിടെ രംഗത്തുവന്നിട്ടുണ്ട്. അരുന്ധതിറോയി ഉൾപ്പെടെയുള്ളയാളുകൾ ഇറാനോടൊപ്പം അതിശക്തമായി നിലയുറപ്പിക്കുന്നുണ്ട്.
പിന്നേയും പിന്നേയും ഇവരൊക്കെ എന്തിനാണ് ഇറാനെതിരെ പഴിപറയുന്നതെന്നു മനസ്സിലാക്കാൻ ഈ മുസ്ലീം വിരുദ്ധതയല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഇസ്രയേൽ ഇവറ്റകൾക്ക് എന്തെങ്കിലും സൗകര്യംചെയ്തുകൊുക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെ്യതിട്ടുണ്ടോ. ഇവിടുത്തെ ബ്രാഹ്മണരെപ്പോലുള്ള നാറികളാണവരിലെ സയണിസ്റ്റുകൾ. എന്നാൽ ഇറാനോ ? ഇന്ത്യക്കുവേണ്ടിയുള്ള ഗ്യാസ് ഉൾപ്പെടെ കടത്തിവിട്ടവരാണ്.
സമയമെടുക്കും.
രാഹുലിന്റെ രസകരമായ ആ വീഡിയോ ലിങ്ക് ഒന്നാമത്തെ കമന്റിലുണ്ട്.
#war #iran #gas #Larijani #ArnabGoswami #RahulEaswar
2026 മാർച്ച് 16, തിങ്കളാഴ്‌ച
ഇലക്ഷൻ
A to Z world wide newsമുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയെ കുറിച്ച് ഇന്നലെയും ഇന്നും റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെല്ലാം ആവർത്തിച്ച് പറഞ്ഞ കാര്യമുണ്ട്…
“തങ്ങൾ ഒരു കംപ്ലീറ്റ് ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ആയിട്ട് കാര്യങ്ങളെ പഠിക്കുന്നു, വിലയിരുത്തുന്നു”
സാദിഖലി തങ്ങൾ സ്ഥാനമേറ്റെടുത്തതിന് ശേഷം നിർണായകമായ പല തീരുമാനങ്ങളും രാഷ്ട്രീയ കേരളം കണ്ടതാണ്. എല്ലാം വിഷയങ്ങളെ പഠിച്ച് ഗ്രഹിച്ച് പ്രഖ്യാപിച്ചത്.
ഈ തെരഞ്ഞെടുപ്പിൽ പക്ഷം ചേർന്നുള്ള പിടിവലികളും, റെകമെന്റേഷനും ഒന്നും വിലപോകില്ല. എന്നാൽ എല്ലാവർക്കും അഭിപ്രായം പറയാം. പക്ഷെ അത് സോഷ്യൽ മീഡിയകളിലല്ല
തങ്ങൾ സാധാരണ പ്രവർത്തകരെ കേൾക്കുന്നു, നേതാക്കളെ കേൾക്കുന്നു, എല്ലാം രഹസ്യമായി നടക്കുന്നു, പക്ഷേ ആരോടും ഒന്നും ഉറപ്പ് പറയുന്നില്ല.
ഒരു കാര്യം ഉറപ്പാണ്, വരാൻ പോകുന്ന ലീഗിന്റെ സ്ഥാനാർഥി പട്ടിക ഒരു സംഭവമായിരിക്കും. അഥവാ ജയിക്കാൻ വേണ്ടി മാത്രം തങ്ങൾ പുറത്തിറക്കുന്ന പട്ടിക….
പ്രസിഡന്റ് ആർക്കും പിടി തരുന്നില്ല, രഹസ്യങ്ങളെല്ലാം അങ്ങനെ തന്നെ തുടരുകയാണ്…
എല്ലാരും കാത്തിരിക്കെ, തങ്ങൾ പ്രഖ്യാപിക്കും, പ്രവർത്തകർ ഏറ്റെടുക്കും, നമ്മൾ ജയിപ്പിക്കും..UDF ജയിക്കും💚💙👍
ഇറാനും കടലിനും നടക്കാണ്
A to Z world wide newsഇറാനും കടലിനും നടുക്കാണ് ഇപ്പോൾ ട്രംപ്. യുദ്ധം നിർത്താനാവുന്നില്ല, തുടരാനും പറ്റുന്നില്ല. നിരന്തര ഭീഷണി മുഴക്കിയിട്ടും ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുന്നില്ല. നിർത്താതെ ബോംബിട്ടിട്ടും ഇറാൻ ഗൾഫ് ആക്രമണം തുടരുന്നു.
സംരക്ഷണം നൽകാൻ സ്ഥാപിച്ച യുഎസ് താവളങ്ങൾക്ക് സുരക്ഷ നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ. എണ്ണവില ബാരലിന് 106 ഡോളറായിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലേക്ക് പോകുന്നു. അമേരിക്കയിലാവട്ടെ യുദ്ധവിരുദ്ധ വികാരം കത്തിപ്പടരുന്നു. സ്വന്തം പാർട്ടിക്കാരടക്കം ട്രംപിനെ തള്ളിപ്പറയുകയാണ്.
ഇങ്ങ് കേരളത്തിലടക്കം ലോകത്തെല്ലായിടത്തും യുദ്ധക്കെടുതി ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോൾ എന്ത് ചെയ്യും മല്ലയ്യാ എന്ന് ചോദിക്കുമ്പോൾ അതൊന്നും കേൾക്കാതെ ലെബനോൻ പിടിച്ചടക്കാനുള്ള വാശിയിലാണ് നെതന്യാഹു. തുടങ്ങിയ വച്ച യുദ്ധം കയ്യിൽ നിന്ന് പോയ അവസ്ഥ.
ട്രംപിന്റെ നിലപാടുകളിലെ വൈരുദ്ധ്യം
ഇക്കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഒരു പോസ്റ്റ് ഇട്ടത്:
"ഇറാനിതാ 100 ശതമാനവും തോറ്റിരിക്കുന്നു. അമേരിക്കയോട് കളിച്ചാൽ ഇങ്ങനെയിരിക്കും.
എന്നാലോ, അത് കഴിഞ്ഞ് മൂന്നാം നാൾ ട്രംപ് മാറ്റി പറഞ്ഞു. ഹോർമുസ് കടലിടുക്ക് പിടിച്ചടക്കാൻ സഹായം വേണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ - ഈ രാജ്യങ്ങളോടായി സഹായം അഭ്യർത്ഥിച്ചു. ഒന്ന് രണ്ട് രാജ്യങ്ങൾ മുഖ്യമായും മറുപടി നൽകി, മറ്റുള്ളവർ ചിന്താവിഷ്ടരായി. അതോടെ ട്രംപിന് കലി വന്നു. സഹായിക്കാൻ പറഞ്ഞിട്ട് സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി കട്ടപ്പുകയാവുമെന്ന് ഭീഷണി. സ്പെയിനും ഓസ്ട്രിയയും മുഖത്ത് നോക്കി പറഞ്ഞു: "തൽക്കാലം ഈ കളിക്കില്ല."
ബ്രിട്ടന്റെ കാര്യമാണ് തമാശ. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ട്രംപിനോട് അങ്ങോട്ട് പറഞ്ഞതാണ്:
"ഒരു സഹായത്തിന് രണ്ട് വിമാനവാഹിനി കപ്പലുകൾ അങ്ങോട്ട് അയക്കട്ടെ?"
ട്രംപ് പുച്ഛിച്ചു: "തൽക്കാലം ആവശ്യമില്ല, വിജയിച്ച ശേഷം യുദ്ധത്തിൽ ചേരുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല." എന്നിട്ടോ, അത് പറഞ്ഞ് വായിലെ വെള്ളം വറ്റും മുൻപ് അതേ ബ്രിട്ടനോട് ട്രംപിന് സഹായം ചോദിക്കേണ്ടി വന്നു.
നിലവിലെ പ്രതിസന്ധി
ബ്രിട്ടനെ മാത്രമല്ല, നാറ്റോ എന്നും പറഞ്ഞ് ഏത് യുദ്ധത്തിനും കൂടെ നിന്നിരുന്ന യൂറോപ്യൻ രാജ്യങ്ങളെ എല്ലാം പടിക്ക് പുറത്താക്കിയാണ് ട്രംപ് ഇസ്രായേലിനെയും കൂട്ടി യുദ്ധത്തിന് പോയത്. യൂറോപ്യൻ രാജ്യങ്ങളെ കുറച്ചൊന്നുമല്ല ഏഴാം അയലത്ത് പോലും അടുപ്പിക്കാറില്ലായിരുന്നു ട്രംപ്. ഇടക്ക് "ഗ്രീൻലാൻഡ് ഞാനിങ്ങ് എടുക്കുവാ" എന്ന് പറയും, തന്നില്ലെങ്കിൽ താരിഫ് കൊണ്ട് അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. എന്നിട്ടാണ് ഇപ്പോൾ അതേ രാജ്യങ്ങൾക്ക് മുന്നിൽ സഹായം ചോദിച്ചു നിൽക്കുന്നത്.
നിലവിൽ ട്രംപിന് മുന്നിൽ രണ്ട് വഴികളാണുള്ളത്:
യുദ്ധം തുടരുക.
വിജയം പ്രഖ്യാപിച്ച് പിന്മാറുക.
ഈ രണ്ട് തീരുമാനങ്ങളും അപകടകരമാണ്. യുദ്ധം തുടർന്നാൽ ഇറാൻ സൈനികമായി ദുർബലമാകും, എന്നാൽ ഹോർമുസിലും ഗൾഫ് രാജ്യങ്ങളിലും അവർ ഉയർത്തുന്ന ഭീഷണി കുറയണമെന്നില്ല. കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവൻ പോകാനും ഇടയുണ്ട്. യുദ്ധം സാമ്പത്തിക ബാധ്യതയും കൂട്ടും.
വിജയം പ്രഖ്യാപിച്ച് പിന്മാറുന്നതും എളുപ്പമല്ല. ഭരണകൂടത്തെ മാറ്റും എന്ന മുൻ പ്രഖ്യാപനം പാളിപ്പോയി. ഖമേനിക്ക് പകരം വന്നത് അദ്ദേഹത്തിന്റെ മകനാണ്. നിലപാട് കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നെ ആണവ ഭീഷണി - പത്തോ അതിലധികമോ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഇന്ധനം ഇറാന്റെ പക്കലുണ്ട്. ഇത് പിടിച്ചെടുക്കാൻ ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിൽ കരയുദ്ധം നടത്തുകയാണ് പരിഹാരം, അത് പക്ഷേ അപകടകരമാണ്.
സെനറ്റർ ക്രിസ് മർഫിയുടെ നിരീക്ഷണം
യുഎസ് സെനറ്റർ ക്രിസ് മർഫി ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്:
ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി പൊള്ളയാണെന്ന് നെതന്യാഹു പറഞ്ഞത് ട്രംപ് വിശ്വസിച്ചു.
യുഎസ് നേവി വിചാരിച്ചാൽ ടാങ്കറുകൾക്ക് സുരക്ഷ നൽകാം എന്ന ധാരണ തെറ്റായിരുന്നു.
ഇറാന്റെ ഡ്രോൺ യുദ്ധമുറയെ ട്രംപ് ഗൗരവമായി എടുത്തില്ല. യുക്രൈൻ യുദ്ധത്തിൽ നിന്ന് ഒന്നും പഠിച്ചില്ല.
ഹിസ്ബുള്ളയും ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളും ഉയർത്തുന്ന ഭീഷണി നിസ്സാരമായി കണ്ടു.
യുദ്ധം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് ട്രംപിന് ഒരു പ്ലാനും ഉണ്ടായിരുന്നില്ല.
യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ട്രംപിന്റെ മുന്നിലുള്ള ഏക വഴി എന്ന് സെനറ്റർ മർഫി പറയുന്നു.
____________________________________
താഴെ പ
ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍
വീഡിയോസ് soon ❤️
ഇവിടെ മോദിയോ ബി ജെ പി ഗവർമൻ്റൊ അല്ല.?
A to Z world wide newsറിപ്പോർട്ടർ : " ഇന്ത്യയ്ക്ക് നിങ്ങൾ എന്തെങ്കിലും പ്രത്യേക ഇളവുകൾ നൽകുന്നുണ്ടോ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ഫ്ലാഗ് ഉള്ള കപ്പലുകൾ ഹോർമുസ് കടക്കുന്നത് ലോകം കണ്ടല്ലോ ? "
ഇറാൻ പ്രതിനിധി : " അതേ ഭൂരിഭാഗം ഇന്ത്യക്കാരും ഞങ്ങളോട് സഹാനുഭൂതിയുള്ളവരാണ് അവർ യുഎസ് യുദ്ധത്തെ അപലപിക്കുകയും കുട്ടികൾക്ക് നേരെയുള്ള ആക്രമണത്തിനെതിരെ നിലകൊള്ളുകയും ചെയ്യുന്നു...!!
ഞങ്ങളെ പിന്തുണച്ച ഇന്ത്യക്കാർക്ക് പാചകവാതകം,പെട്രോൾ എല്ലാം ആവശ്യമാണെന്ന് എന്ന് ഞങ്ങൾക്ക് തോന്നി അതിന്റെ ലഭ്യത കുറഞ്ഞാൽ അവർക്ക് ബുദ്ധിമുട്ടാവും എന്ന് ഞങ്ങൾക്ക് തോന്നി തുടർന്ന് സർക്കാർ അതിന് അനുമതി നൽകി. "
ഇവിടെ മോദിയോ ബിജെപി ഗവണ്മെന്റോ ഇല്ല ..!!
ഇറാനെ പിന്തുണയ്ക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്ത ഇന്ത്യയിലെ ജനങ്ങൾ മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതിന് കാരണം.
ഗവണ്മെന്റുമായി ചർച്ചകൾ നടന്നു എങ്കിൽ പോലും ഇന്റർവ്യൂയിൽ ഉടനീളം ഇറാനിയൻ പ്രതിനിധി ഒരിക്കൽ പോലും മോദിയെയോ ഗവണ്മെന്റീനയോ അവരുടെ നയതന്ത്രങ്ങളെയോ അംഗീകരിച്ചു സംസാരിച്ചില്ല..!!
കപ്പലുകൾക്ക് അനുമതി നൽകാൻ കാരണം ഇന്ത്യയിലെ ജനങ്ങളും അവർ കാണിച്ച സഹാനുഭൂതിയും മാത്രമാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്...!!
#IndiaIranRelations #HormuzStrait #PeopleOfIndia #HumanityFirst #GlobalPolitics #IranDelegate #IndiaSupport/
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)